Categories: Diocese

ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള മുൻകരുതൽ പദ്ധതികളുടെ ഭാഗമായി ‘തേക്ക് പദ്ധതി’യുമായി നെയ്യാറ്റിൻകര രൂപത

"സുഭിക്ഷ കേരളം" പദ്ധതിയിൽ രൂപതയുടെ പങ്കുചേരലും കൂടിയാണിത്...

അനിൽ ജോസഫ്

നെയ്യാറ്റിൻകര: ഭാവി തലമുറയ്ക്ക് വേണ്ടി ഇടവകകളുടെ നേതൃത്വത്തിൽ മുൻകരുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ‘തേക്ക് പദ്ധതി’യുമായി നെയ്യാറ്റിൻകര രൂപതയിലെ ബോർഡ് ഓഫ് ടെമ്പറാലിട്ടീസ്. പള്ളിവക വസ്തുക്കളിലും, ഇടവകജനകൾ തങ്ങളുടെ വസ്തുക്കളിലും ഉപയുക്തമായ രീതിയിൽ ഈ പദ്ധതി പ്രയോജനപ്പെടുത്തണണമെന്നാണ് രൂപതാ ബോർഡ് ഓഫ് ടെമ്പറാലിട്ടീസ് ലക്ഷ്യം വയ്ക്കുന്നത്. തേക്ക് പദ്ധതിയുടെ ഉദ്ഘാടനം 7 ഞായറാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ ബിഷപ്പ് വിൻസെന്റ് സാമുവൽ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസിന് തേക്കിൻ തൈകൾ നൽകിക്കൊണ്ട് നിർവഹിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും, ഉപഇടവകകളിലും, എല്ലാ കുടുംബങ്ങളിലും, രൂപതാ സ്ഥാപനങ്ങളിലും ഈ മാസം തന്നെ ഈ പദ്ധതി നടപ്പിലാക്കാൻ പരിശ്രമിക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.

ബോർഡ് ഓഫ് ടെമ്പറാലിട്ടീസിന്റെ നേതൃത്വത്തിൽ 2019 സെപ്റ്റംബർ മുതൽ ഈ പദ്ധതി നടത്തിവരികയാണെന്നും, കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ തന്നെ അഞ്ഞൂറിലധികം തേക്കിൻതൈകൾ വിവിധ സ്ഥലങ്ങളിലായി നട്ടിട്ടുണ്ട് അവയെല്ലാം തന്നെ പ്രാഥമിക പരിചരണ ഘട്ടത്തിലാണെന്നും, ഇപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ “സുഭിക്ഷ കേരളം” പദ്ധതിയിൽ നമ്മുടെ രൂപതയുടെ പങ്കുചേരലും കൂടിയാണിതെന്ന് ബോർഡ് ഓഫ് ടെമ്പറാലിട്ടീസ് ഡയറക്ടർ ഫാ.റോബർട്ട് വിൻസെന്റ് പറഞ്ഞു.

തരിശുഭൂമികളും, വസ്തുവിന്റെ അതിര്, കൃഷിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വലിയവൃക്ഷങ്ങൾ നടുവാൻ സാധിക്കും. ഇതിന് പ്രാഥമികമായ പരിചരണങ്ങൾ മാത്രം നൽകിയാൽ മതിയാവും. അതുകൊണ്ടുതന്നെ തൈ നടുന്ന പ്രവർത്തനം തുടങ്ങി പ്രാഥമിക പരിപാലനം വരെ ഇടവകയിലെ ശുശ്രൂഷ പ്രതിനിധികളുടെയും, അല്മായ സംഘടനകളുടെയും മേൽനോട്ടത്തിൽ എളുപ്പത്തിൽ ക്രമീകരിക്കുവാൻ സാധിക്കും.

ഇനിയുള്ള ആഴ്ചകൾ തേക്ക് തൈകൾ നടുവാനുള്ള അനുകൂല സമയമാണ്. നമ്മുടെ ദേവാലയ വസ്തുക്കളിലും, സാഹചര്യമനുസരിച്ച് ഭവനങ്ങളിലും തേക്കിൻ തൈകൾ നടുന്നത് ഉചിതമായിരിക്കും. ഇപ്പോൾ ലഭിച്ചിട്ടുള്ള 5000 തൈകൾ രൂപതയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ചൊവ്വാഴ്ചയോടെ നടുന്നതായിരിക്കും. കൂടുതൽ ആവശ്യമുള്ളവർ “തേക്ക് പദ്ധതി നെയ്യാറ്റിൻകര രൂപത” വാട്സാപ്പ് വഴി ആവശ്യപ്പെടുന്നതനുസരിച്ച് കഴിവതും സൗജന്യമായി ലഭ്യമാക്കുന്നതിന് പരിശ്രമിക്കും.

എന്നാൽ, ആദ്യഘട്ടത്തിൽ രൂപതയിൽ നിന്നും ഓരോ ഇടവകയ്ക്കും ലഭിക്കുന്ന 50 തൈകൾ രൂപതാ കാര്യാലയത്തിൽ നിന്ന് ജൂൺ 16-ന് മുമ്പ് തന്നെ വാങ്ങേണ്ടതാണ്. തേക്കിൻ തൈ വാങ്ങുവാൻ രൂപതാ കാര്യാലയത്തിലേക്ക് എത്തുന്നതിനുമുമ്പ് 0 9 5 4 4 4 4 8 9 8 6 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഇടവക കൗൺസിൽ, ധനകാര്യ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഈ കാര്യങ്ങൾ നടപ്പിലാക്കേണ്ടത്.

നെയ്യാറ്റിൻകര രൂപതയുടെ കീഴിലെ വിവിധ സന്യാസ സ്ഥാപനങ്ങൾക്കും, ശുശ്രൂഷ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രസ്തുത പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ രൂപതയിലെ എല്ലാ കുടുംബങ്ങളെയും, ഈ പദ്ധതിയിൽ പങ്കെടുപ്പിക്കുവാൻ വേണ്ട പ്രോത്സാഹനം ഇടവക കൗൺസിലുകളുടെ നേതൃത്വത്തിൽ ചെയ്യേണ്ടതാണെന്നും ഡയറക്ടർ ഫാ.റോബർട്ട് വിൻസെന്റ് അറിയിച്ചു.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

6 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

3 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago