Categories: Articles

ബെന്യാമിനിലെ കടൽ കൊള്ളക്കച്ചവടവും ജാരസങ്കീർത്തനവും

സങ്കീർത്തനം 23 എന്നറിയപ്പെടുന്ന, കർത്താവാണെന്റെ ഇടയൻ എന്നു തുടങ്ങുന്ന യഹൂദ കവിത മിസ്റ്റിക് കവിതകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഒരു കവിതയാണ്...

മാർട്ടിൻ N ആന്റണി

രണ്ടേ രണ്ടു പുസ്തകങ്ങളാണ് ഈയുള്ളവൻ ബെന്യാമിൻ എന്ന എഴുത്തുകാരന്റെ വായിച്ചിട്ടുള്ളത്. ഒന്ന് ആടുജീവിതം, രണ്ട് മഞ്ഞവെയിൽ മരണങ്ങൾ. മരുഭൂമിയും കടലും പശ്ചാത്തലമാക്കിയ രണ്ടു നോവലുകൾ. ആഖ്യാനത്തിന്റെ സ്വഭാവവും പ്രമേയത്തിന്റെ പ്രത്യേകതകൾ കൊണ്ടും ഇഷ്ടപ്പെട്ട കൃതികൾ തന്നെയാണ് ഇവകൾ രണ്ടും. ബെന്യാമിൻ എന്ന കവിയുടെ കവിതകളൊന്നും ഞാൻ വായിച്ചിട്ടില്ല. ഏകദേശം ഒരു വർഷമായി മലയാളം പുസ്തകങ്ങൾ ഒന്നും തന്നെ വായിച്ചിട്ടില്ല എന്നു പറയാം. അവസാനം വായിച്ച പുസ്തകം “സുഗന്ധി എന്ന ആണ്ടാൾ ദേവനായിക” ആണ്. ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് Hannah Arendt ന്റെ The Origins of Totalitarianism. അതിനിടയിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ജാരസങ്കീർത്തനം’ എന്ന കവിത കണ്ണിലുടക്കിയത്. നാല് ഖണ്ഡികയുള്ള ഒരു ഗദ്യകവിത. ആദ്യ ഖണ്ഡിക ജാരന്റെ കീർത്തനമാണ്. രണ്ടും മൂന്നും ഖണ്ഡികകൾ പ്രണയത്തെക്കുറിച്ചുള്ള നിഷേധാത്മകമായ വർണ്ണ പരിവർത്തനങ്ങളും.
ഉദാഹരണത്തിന്:
“അസ്തമിച്ച സൂര്യനെ പോലെയാണ്/
അവസാനിച്ച പ്രണയം…”
“വീട്ടുവരാന്തയിൽ തൂക്കിയ/
മരിച്ചവരുടെ ഫോട്ടോ പോലെയാണ്/
ചില പ്രണയങ്ങൾ…”
അങ്ങനെ പോകുന്നു പ്രണയ വർണ്ണനകൾ.
അവസാനത്തെ ഖണ്ഡിക കൊള്ളാം. അതിൽ കാവ്യ തനിമയുണ്ട്. പ്രണയത്തിനുള്ളിലെ ജാരന്റെ വ്യക്തിത്വം നഷ്ടപ്പെടൽ എന്ന അവസ്ഥ സുന്ദരമായി ആവിഷ്കരിച്ചിട്ടുണ്ട്.

ഇനി ഈ കവിതയുടെ ഒന്നാമത്തെ ഖണ്ഡികയിലേക്ക് വരാം. “കർത്താവാണെന്റെ ഇടയൻ” എന്ന് തുടങ്ങുന്ന യഹൂദ കവിതയുടെ ഒരു പാരഡിയാണെന്ന് തോന്നുന്നു. അത് തുടങ്ങുന്നത് “പ്രണയം എന്റെ ഇടയനാകുന്നു/എനിക്ക് പഞ്ഞമുണ്ടാകുകയില്ല” എന്ന് കുറിച്ചു കൊണ്ടാണ്. സങ്കീർത്തനം 23 എന്നറിയപ്പെടുന്ന, കർത്താവാണെന്റെ ഇടയൻ എന്നു തുടങ്ങുന്ന യഹൂദ കവിത മിസ്റ്റിക് കവിതകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഒരു കവിതയാണ്. റൂമിയുടെയും റാബിയായുടെയും മീരയുടെയും ആവിലായിലെ തെരേസയുടെയും കാവ്യശകലങ്ങളോടൊപ്പം ചേർത്തുവയ്ക്കവുന്ന ഒരു കവിത. ദൈവം സ്വത്വത്തിൽ ലഹരിയായി പടർന്നുകയറിയ ഒരു ഭക്തന്റെ നിഷ്കളങ്കതയും ആനന്ദവുമാണ് ആ കവിതയിലെ വരികളിലെ ഭാവം. ദൈവം എല്ലാമായി മാറിയ ഒരുവന്റെ ആഹ്ലാദപ്രകടനമാണത്.

ബെന്യാമിന്റെ ജാരസങ്കീർത്തനം എന്ന കവിതയുടെ ആദ്യ ഖണ്ഡികകളിൽ സങ്കീർത്തനം 23 ഒരു intertextual irony ആയി നിറഞ്ഞു നിൽക്കുന്നുണ്ട്. ദൈവീകാനുഭവത്തിന്റെ യോഗാത്മകതയെ കുറിക്കുന്ന സങ്കീർത്തനം 23 നെ ലൈംഗികാനുഭവത്തിന്റെ ഹർഷോന്മാദത്തിലേക്ക് പറിച്ചു നടുന്നതിൽ കവി വിജയിച്ചിട്ടുണ്ട്. പക്ഷേ സങ്കീർത്തനം 23 പകർന്നു നൽകുന്നതു പോലുള്ള ഒരു സകാരാത്മകമായ ആന്ദോളനം (positive vibration) ജാരസങ്കീർത്തനം പകർന്നു നൽകുന്നില്ല. വെളുപ്പിനെ കറുപ്പായി ചിത്രീകരിക്കുന്ന കവിത. പ്രണയമെന്ന അമൂല്യ സത്യത്തെ ജാരപാതകളിലൂടെ കൊണ്ടുപോയി രതിയും കാമവുമാണ് പ്രണയമെന്ന തീർപ്പിലെത്തുന്നു കവിഭാവന.

Intertextual irony എന്ന കാവ്യസങ്കേതത്തെ എത്രത്തോളം വൈകൃതമായ രീതിയിൽ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണീ ജാരസങ്കീർത്തനം എന്ന കവിത. ദ്വയാർത്ഥങ്ങൾ കുത്തി നിറച്ചിട്ടുള്ള ഒരു രചനയെ ദ്വയാർത്ഥ സാധ്യതകളെ കണ്ടെത്തി കൊണ്ടു വായിക്കാനുള്ള സ്വാതന്ത്ര്യം ഒരു വായനക്കാരനുള്ളതു കൊണ്ട് പറയട്ടെ സാത്താൻ ആരാധകർ ക്രൈസ്തവ പ്രതീകങ്ങളെയും വിശുദ്ധ ഗ്രന്ഥത്തേയും ക്രൈസ്തവ രചനകളെയും വക്രീകരിച്ച് ലൈംഗീക മാനങ്ങൾ പകരുന്ന പദങ്ങളും ഭാഷ്യങ്ങളും നൽകി അവരുടെ ഗൂഢാചാരങ്ങളിൽ ഉപയോഗിക്കുന്ന രഹസ്യ കീർത്തനങ്ങളുടേതു സമാനമാണീ കവിത. പ്രണയത്തിന്റെ മ്ലേച്ഛതയാണ് ജാരസങ്കീർത്തനത്തിന്റെ ഭാവം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രണയ കവിതകൾ എന്ന പേരിൽ വരുന്ന “ഞരമ്പു കവിതകളുടെയും” “കമ്പി കവിതകളുടെയും” “തേപ്പു കവിതകളുടെയും” നിലവാരം മാത്രമേ ഈ കവിതയുടെ tenor നും ഉള്ളു. പിന്നെ style ന്റെ കാര്യമാണെങ്കിൽ, അതു കോപ്പിയാണല്ലോ.

പണ്ടുകാലത്തെ രണ്ടു തരത്തിലുള്ള സമുദ്ര കച്ചവടക്കാരെ കുറിച്ച് Umberto Eco കവിതകളിലെ metaphors – നെ കുറിച്ച് പറയുമ്പോൾ പ്രതിപാദിക്കുന്നുണ്ട്. ഒന്ന് കടൽക്കൊള്ളക്കാരാണ്, രണ്ട് വ്യാപാരികൾ. രണ്ടു പേരും കച്ചവടക്കാരാണ്. വ്യാപാരികൾ അവരുടെ അധ്വാനത്തിന്റെ ഫലമാണ് കച്ചവടത്തിനു കൊണ്ടുവരുന്നത്. കടൽകൊള്ളക്കാരോ, മോഷണമുതലുകളും. കവിതകളിലെ metaphors- കൾ പല പ്രാവശ്യവും മോഷണമുതലുകളാകാറുണ്ട്. വിലയേറിയ സങ്കൽപ്പങ്ങളായിരിക്കും അവകൾ പകർന്നു നൽകുക. അപ്പോഴും അതിന്റെ നൈതികത, തനിമ അതൊന്നും ചോദിക്കരുത് (കടപ്പാട് Umberto Eco, “Pape, Satàn, Aleppe”, p. 364- 365). പറഞ്ഞു വരുന്നത് ഒരു കാര്യം മാത്രമാണ്. ജാരസങ്കീർത്തനം എന്ന കവിതയുടെ ആദ്യ ഖണ്ഡിക ഒരു കടൽ കൊള്ളക്കാരന്റെ കച്ചവടം മാത്രമാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

View Comments

Recent Posts

സ്ഥലകാലത്തിൻ അധിപനായവൻ (ലൂക്കാ 24: 46-53)

സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…

23 hours ago

6th Sunday Easter_ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29)

പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…

1 week ago

ബിഷപ് മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്ന് ദൈവദാസർ ധന്യപദവിയിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…

1 week ago

4th Sunday of Easter_ഇടയന്റെ സ്വരം ശ്രവിക്കുന്നവർ (യോഹ 10: 27-30)

പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…

3 weeks ago

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

3 weeks ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

4 weeks ago