
സ്വന്തം ലേഖകൻ
കൊല്ലം: ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ പിൻഗാമിയായി 1978 മുതൽ 2001 വരെ കൊല്ലം രൂപതയെ നയിച്ച ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലംചെയ്തു, 97 വയസായിരുന്നു. ഇന്ന് (04/03/2023) രാവിലെ 9:30-ന് കൊല്ലം ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മൃതസംസ്ക്കാരകർമ്മം തിങ്കളാഴ്ചയാണ് നടക്കുക.
ബിഷപ്പിന്റെ ഭൗതികശരീരം ഉമയനല്ലൂറിൽ അദ്ദേഹം താമസിച്ചിരുന്ന വസതിയിലാണ് ഇപ്പോൾ. വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന പ്രത്യേക ദിവ്യബലിയർപ്പണത്തിന് ശേഷം നഗരി കാണിക്കൽ യാത്രയോടെ ഭൗതികശരീരം കൊല്ലം മെത്രാസന മന്ദിരത്തിൽ എത്തിക്കും. അവിടെ നടത്തപ്പെടുന്ന പ്രാർത്ഥനകൾക്ക് ശേഷം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് അവിടെയാണ്.
ഞായറാഴ്ച പൂർണ്ണമായും ദുഃഖാചരണ ദിനമായിരിക്കുമെന്നും, പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെടുമെന്നും കൊല്ലം രൂപത അറിയിക്കുന്നു.
തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ ആരംഭിക്കുന്ന മൃതസംസ്കാരകർമ്മ സമൂഹദിവ്യബലിയ്ക്ക് കൊല്ലം രൂപതാ മെത്രാൻ പോൾ ആന്റെണി മുല്ലശ്ശേരി മുഖ്യകാർമികനാകും. കേരളത്തിലെ മൂന്ന് റീത്തുകളിലുമുള്ള മെത്രാന്മാരും വൈദീകരും സന്യസ്തരും അല്മായരും പങ്കെടുക്കും.
1949 മാർച്ച് 19-ന് പൗരോഹിത്യം സ്വീകരിച്ച പിതാവിന്റെ മെത്രാഭിക്ഷേകം 1978 മെയ് 14-നായിരുന്നു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.