
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ വചനബോധന കമ്മീഷൻ വിജയകരമായി “ബിബ്ക്യാറ്റ് സംഗമം – 2018” സംഘടിപ്പിച്ചു. ക്ലാസുകളും പൊതുസമ്മേളനവുമായി “ബിബ്ക്യാറ്റ് സംഗമം” വേറിട്ടൊരു അനുഭവമാക്കി നെയ്യാറ്റിൻകര രൂപതയുടെ വചനബോധന കമ്മീഷൻ.
ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിച്ച “ബിബ്ക്യാറ്റ് സംഗമം” 3.30-ന് ആരംഭിച്ച പൊതുസമ്മേളനത്തോടെ അവസാനിച്ചു. രൂപതയിലെ 11ഫൊറോനകളിലെ 247 വചനബോധന യൂണിറ്റുകളിൽ നിന്നായി 385-ലധികം പേര് പങ്കെടുത്തു.
ഓരോ വചനബോധന യൂണിറ്റിലെയും ഹെഡ്മാസ്റ്റർ; പി.ടി.എ. പ്രസിഡന്റ്; ലോഗോസ് ക്വിസ്, സാഹിത്യസമാജം കൺവീനർമാർ; ലൈബ്രറിയൻ, സ്കൂൾ ലീഡർ, സഹലീഡർ തുടങ്ങിയവരാണ് പങ്കെടുത്തത്.
തിരുവനന്തപുരം അതിരൂപതാ പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ ഫാ. ലോറൻസ് കുലാസ് അധ്യാപകർക്ക് “മതബോധനവും, നവസുവിശേഷവത്ക്കരണവും – വചനബോധനത്തിലെ പ്രായോഗിക നിർദ്ദേശങ്ങൾ” എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. മതബോധന കുട്ടികൾക്കുള്ള ക്ലാസ്സ് ഫാ. കിരൺ രാജ് കൈകാര്യം ചെയ്തു.
തുടർന്ന്, 2.00 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിന് പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ റവ.ഡോ.നിക്‌സൺ രാജ് അദ്യക്ഷനായിരുന്നു. സമ്മാനങ്ങളും മത്സരങ്ങളുമല്ല, ജീവിതത്തിൽ വിശ്വാസ വളർച്ചയാണ് പ്രധാനമെന്ന് റവ.ഡോ.നിക്‌സൺ രാജ് ഓർമ്മിപ്പിച്ചു.
പൊതുസമ്മേളന ഉദ്ഘാടനവും സമ്മാനദാനകർമ്മവും നിർവഹിച്ചത് രൂപതാ വികാരി ജനറലും രൂപതാ കോ-ഓർഡിനേറ്ററുമായ മോൺ. ജി. ക്രിസ്തുദാസ് ആയിരുന്നു. വിശ്വാസമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കാനുള്ള വലിയ ഉത്തരവാദിത്വം വചനബോധനത്തിനുണ്ടെന്ന് മോൺസിഞ്ഞോർ ആഹ്വാനം ചെയ്തു. തുടർന്ന്, രൂപതാ പരീക്ഷ, ലോഗോസ് ക്വിസ്, ബൈബിൾ ക്വിസ്, മികച്ച മാഗസിൻ തുടങ്ങിയവയുടെ സമ്മാനദാനവും നിർവഹിച്ചു.
രൂപതാതല വചനബോധന പരീക്ഷയുടെ എവർ റോളിങ് ട്രോഫിയ്ക്കും ബൈബിൾ ക്വിസ് ഒന്നാം സ്ഥാനത്തിനും നെയ്യാറ്റിൻകര ഫെറോന അർഹരായി.
പൊതുസമ്മേളനത്തിന് സ്വാഗതം വചനബോധന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്രിസ്റ്റഫറും, ആശംസകൾ പത്തനാവിള ഇടവക പി.ടി.എ. അംഗം ശ്രീ. ജയപ്രസാതും, കുട്ടികളെ പ്രതിനിധീകരിച്ച് കുളത്തുർ ഇടവകയുടെ കുമാരി അഞ്ജിതയും, നന്ദി രൂപതാ വചനബോധന ആനിമേറ്റർ ശ്രീ. ആഗസ്ത്യനും അർപ്പിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.