അനിൽ ജോസഫ്
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം വിശുദ്ധ സെബസ്ത്യനോസ് ഫൊറോന ദേവാലയത്തിന്‍റെ ചിരകാല അഭിലാഷമായ പളളിമേട ആശീര്‍വദിച്ചു. പളളിക്കു സമീപത്തായിതന്നെയാണ് വൈദീകമന്ദിരവും. ഇടവക വികാരി ഫാ.പയസിന്‍റെ ശ്രമഫലമായാണ് വൈദിക ഭവനം ആശീര്‍വദിക്കപ്പെട്ടത്.
ആശീര്‍വാദകര്‍മ്മങ്ങൾക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രാര്‍ത്ഥനക്ക് പ്രാധാന്യം നല്‍കുന്ന ജീവിത ക്രമം വിശ്വാസികള്‍ അനുവര്‍ത്തിക്കണമെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. വൈദീക ഭവനത്തില്‍ എത്തുമ്പോഴും മടങ്ങി പോകുമ്പോഴും ദേവാലയത്തില്‍ കയറി വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, ബാലരാമപുരം ഫൊറോന വികാരി ഫാ.ഷൈജുദാസ്, ഇടവക വികാരി ഫാ.പയസ്, നേമം ഇടവക വികാരി ഫാ.ബോസ്കോ തുടങ്ങിയവര്‍ പങ്കെടുത്തു. അതുപോലെതന്നെ ഇടവകയിലെ വിശ്വസികളും സന്യസ്തരും ആശീര്‍വാദകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
തിരുവനന്തപുരം ആർച്ചുബിഷപ്പ് ഡോ.സൂസപാക്യം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച വൈദികഭവനം 25 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.