
ഫാ. ജസ്റ്റിൻ ഡി.ഇ., റോം
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാറിയത്തോടുള്ള ഓർമ്മ തിരുനാൾ പെന്തക്കോസ്താ ഞായർ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച “സഭയുടെ മാതാവ്” എന്നപേരിൽ ആഘോഷിക്കുവാൻ റോമൻ കലണ്ടറിൽ ചേർത്തു. ആരാധനാക്രമത്തിലും തിരുക്കർമ്മ ഗ്രന്ഥങ്ങളിലും യാമപ്രാർത്ഥനകളിലും ഈ ഓർമ്മയാചരണം ഈ വർഷം മുതൽ ഉൾപ്പെടുത്തണമെന്ന് പരിശുദ്ധ പിതാവ് നിഷ്ക്കർഷിച്ചിട്ടുണ്ട്.
ഇത് ഒരു ഓർമ്മ തിരുനാൾ ആയതിനാൽ ഈ ദിവസത്തിന്റേതായ പ്രത്യേക വായനകൾ ഉണ്ടായിരിക്കും. യാമപ്രാർത്ഥനയിൽ പോപ്പ് പോൾ ആറാമന്റെ “മറിയം സഭയുടെ മാതാവ്” എന്ന പ്രബോധനം ഉൾപ്പെടുത്തും.
ഈ തിരുനാൾ ഡിക്രി പ്രഖ്യാപനം മാർച്ച് 3 ശനിയാഴ്ച നടത്തിയത് ആരാധനാ തിരുകർമ്മങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘമാണ്.
തിരുസംഘ ചുമതല വഹിക്കുന്ന കർദിനാൾ റോബർട്ട് സാറ ഇപ്രകാരം പറഞ്ഞു: പോപ്പിന്റെ ഈ തീരുമാനം സഭാപാരമ്പര്യത്തിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ, സമർപ്പിതരിലും അല്‍മായ വിശ്വസികളിലും സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ആഴമായ ഭക്തിയും വളർത്തുവാൻ സഹായകമാകുമെന്ന ബോധ്യത്താലാണ് പുതിയ തിരുനാൾ പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചത്.
ഈ പുതിയ ഡിക്രിയിലുടനീളം തിരുസഭയിലെ ആരാധനാ പാരമ്പര്യത്തിലെ മരിയൻ തിയോളജിയുടെ ചരിത്രവും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന് എപ്രകാരം സഭയുടെയും ക്രിസ്തുവിന്റെയും ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നു എന്ന വിശുദ്ധ അഗസ്റ്റിന്റെയും വിശുദ്ധ പോപ്പ് ലിയോയുടെയും പ്രസിദ്ധങ്ങളായ ഉദ്ബോധനങ്ങൾ ഉൾച്ചേർത്തിട്ടുണ്ട്.
ഈ ഡിക്രി ഒപ്പുവച്ചിരിക്കുന്നത് 2018 ഫെബ്രുവരി 11-ന് ലൂർദ്മാതാവിന്റെ തിരുനാൾ ദിനത്തിലാണ്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.