
ഫാ. ജസ്റ്റിൻ ഡി.ഇ., റോം
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാറിയത്തോടുള്ള ഓർമ്മ തിരുനാൾ പെന്തക്കോസ്താ ഞായർ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച “സഭയുടെ മാതാവ്” എന്നപേരിൽ ആഘോഷിക്കുവാൻ റോമൻ കലണ്ടറിൽ ചേർത്തു. ആരാധനാക്രമത്തിലും തിരുക്കർമ്മ ഗ്രന്ഥങ്ങളിലും യാമപ്രാർത്ഥനകളിലും ഈ ഓർമ്മയാചരണം ഈ വർഷം മുതൽ ഉൾപ്പെടുത്തണമെന്ന് പരിശുദ്ധ പിതാവ് നിഷ്ക്കർഷിച്ചിട്ടുണ്ട്.
ഇത് ഒരു ഓർമ്മ തിരുനാൾ ആയതിനാൽ ഈ ദിവസത്തിന്റേതായ പ്രത്യേക വായനകൾ ഉണ്ടായിരിക്കും. യാമപ്രാർത്ഥനയിൽ പോപ്പ് പോൾ ആറാമന്റെ “മറിയം സഭയുടെ മാതാവ്” എന്ന പ്രബോധനം ഉൾപ്പെടുത്തും.
ഈ തിരുനാൾ ഡിക്രി പ്രഖ്യാപനം മാർച്ച് 3 ശനിയാഴ്ച നടത്തിയത് ആരാധനാ തിരുകർമ്മങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘമാണ്.
തിരുസംഘ ചുമതല വഹിക്കുന്ന കർദിനാൾ റോബർട്ട് സാറ ഇപ്രകാരം പറഞ്ഞു: പോപ്പിന്റെ ഈ തീരുമാനം സഭാപാരമ്പര്യത്തിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ, സമർപ്പിതരിലും അല്‍മായ വിശ്വസികളിലും സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ആഴമായ ഭക്തിയും വളർത്തുവാൻ സഹായകമാകുമെന്ന ബോധ്യത്താലാണ് പുതിയ തിരുനാൾ പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചത്.
ഈ പുതിയ ഡിക്രിയിലുടനീളം തിരുസഭയിലെ ആരാധനാ പാരമ്പര്യത്തിലെ മരിയൻ തിയോളജിയുടെ ചരിത്രവും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന് എപ്രകാരം സഭയുടെയും ക്രിസ്തുവിന്റെയും ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നു എന്ന വിശുദ്ധ അഗസ്റ്റിന്റെയും വിശുദ്ധ പോപ്പ് ലിയോയുടെയും പ്രസിദ്ധങ്ങളായ ഉദ്ബോധനങ്ങൾ ഉൾച്ചേർത്തിട്ടുണ്ട്.
ഈ ഡിക്രി ഒപ്പുവച്ചിരിക്കുന്നത് 2018 ഫെബ്രുവരി 11-ന് ലൂർദ്മാതാവിന്റെ തിരുനാൾ ദിനത്തിലാണ്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.