
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് പാപ്പായുടെ ബാല്‍ക്കന്‍ നാടുകളിലേക്കുളള പര്യടനം ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പര്യടനത്തില്‍ പാപ്പാ ചൊവ്വാഴ്ച ഉത്തര മാസിഡോണിയായിലും സന്ദർശനം നടത്തും.
ഫ്രാന്‍സീസ് പാപ്പായുടെ 29-ാമത് വിദേശ അപ്പസ്തോലിക പര്യടനമാണിത്. ഇന്നലെ ആരംഭിച്ച ത്രിദിന സന്ദര്‍ശനത്തില്‍ ബാള്‍ക്കന്‍ നാടുകളായ ബള്‍ഗേറിയയും ഉത്തര മാസിഡോണിയയും ആണ് ഇടയസന്ദര്‍ശനത്തിന്‍റെ വേദികള്‍.
ഇന്നലെ രാവിലെ റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബള്‍ഗേറിയയിലേക്കു പുറപ്പെട്ട പാപ്പാ രണ്ടു ദിവസം; അതായത്, ഞായറും തിങ്കളും അവിടെ ചിലവഴിക്കും. ചൊവ്വാഴ്ച ഉത്തര മാസിഡോണിയയിലേക്കു പുറപ്പെടുന്ന പാപ്പാ അന്നു രാത്രി വത്തിക്കാനില്‍ തിരിച്ചെത്തും.
രണ്ടു നാടുകളിലുമായി പാപ്പാ വ്യോമ-കര മാര്‍ഗ്ഗങ്ങളിലൂടെ 2057 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും, 12 പ്രഭാഷണങ്ങള്‍ നടത്തും. റോമില്‍ നിന്ന് സോഫിയായിലേക്കുള്ള വ്യോമദൂരം 895 കിലോമീറ്ററും യാത്രാസമയം 2 മണിക്കൂറുമാണ്. ബള്‍ഗേറിയായും ഇന്ത്യയും തമ്മില്‍ 2 മണിക്കൂറും 30 മിനിറ്റും സമയവിത്യാസമുണ്ട്. അതായത്, ഇന്ത്യ അത്രയും സമയം മുന്നിലാണ്.
പാപ്പായുടെ ഈ ഇടയസന്ദര്‍ശനത്തിലെ രണ്ടാമെത്ത വേദിയായ ഉത്തര മാസിഡോണിയയും ഇന്ത്യയും തമ്മിലും സമയ വിത്യാസമുണ്ട്. ഇന്ത്യ ആനാടിനെ അപേക്ഷിച്ച് 3 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.