
വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് പാപ്പ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെക്കെത്തുന്നു. മ്യാന്മാറിലെയും ബംഗ്ലാദേശിലെയും സഭകള്‍ ഏറെ ചെറുതാണെങ്കിലും പ്രതിസന്ധികളുള്ള നാടുകളില്‍ സുവിശേഷ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ചൈതന്യം പകരുകയെന്ന ഉദ്ദേശ്യത്തോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പ്രേഷിതയാത്ര.
മാധ്യമ ശ്രദ്ധ നേടുകയും ലോകം ഉറ്റുനോക്കുന്നതുമായ ‘രോഹിംഗ്യ അഭയാര്‍ത്ഥി’ പ്രതിസന്ധിയുടെ മധ്യത്തിലേയ്ക്കാണ് സാന്ത്വനവുമായി ഒരു നല്ല സമരിയാക്കാരനെപ്പോലെ പാപ്പാ ഫ്രാന്‍സിസ് ഈ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കു ചെല്ലുന്നത്. വേദനിക്കുന്ന ഇരുരാജ്യങ്ങളിലെയും പാവപ്പെട്ട ജനസഞ്ചയത്തിന് സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സുവിശേഷതൈലം പൂശാനും, മുറിവുണക്കാനും പോരുന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം.
ഏഷ്യന്‍ മ്യാന്മറിയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനത്തില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ പ്രസ്താവിച്ചു. പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും വേദനിക്കുന്ന ഈ ജനസഞ്ചയത്തിന് സാന്ത്വനത്തിന്‍റെയും പ്രത്യാശയുടെയും ലേപനമായിരിക്കും. മ്യാന്മാറിലും ബാംഗ്ലാദേശിലും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താന്‍ പാപ്പായുടെ സന്ദര്‍ശനത്തിന് കരുത്തുണ്ട്. കര്‍ദ്ദിനാള്‍ താഗ്ലേ വത്തിക്കാന്‍ റേഡിയോ വക്താവ്, അലസാന്ദ്രോ ജിസ്യോത്തിയോട് അഭിമുഖത്തില്‍ പങ്കുവച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.