അനില്‍ജോസഫ്
വത്തിക്കാന്‍ സിറ്റി : റഷ്യയെയും യുക്രെയിനെയും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുമ്പോള്‍ പ്രാര്‍ഥനയില്‍ ഒപ്പം ചേരാന്‍ അഗോള സഭയിലെ മെത്രാന്‍മാരെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പ.
മാര്‍ച്ച് 25 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ഫ്രാന്‍സിസ്പാപ്പ പരിശുദ്ധ മാതാവിന്‍റെ വിമലഹൃദയത്തിലേക്ക് റഷ്യയുടെയും ഉക്രെയ്ന്‍റെയും സമര്‍പ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രാദേശിക സഭകളുമായി സഹകരിച്ചാണ് സമര്‍പ്പണം നടത്തുന്നതെന്ന്
വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തയോ ബ്രൂണി അറിയിച്ചു. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ തന്നോടൊപ്പം ചേരാന്‍ ഫ്രാന്‍സിസ് പാപ്പ ലോകത്തെ മുഴുവന്‍ ബിഷപ്പുമാരെയും അവരുടെ വൈദികരെയും ക്ഷണിച്ചിട്ടുണ്ടെന്നും പ്രസ് ഓഫീസ് അറിയിച്ചു.
വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന നോമ്പ് പ്രാര്‍ഥനയുടെ സമയത്താണ് ഫ്രാന്‍സിസ് പാപ്പ പ്രത്യേകം റഷ്യയെും ഉക്രെയ്നെയും സമര്‍പ്പിക്കുക. പാപ്പയുടെ ദൂതനായി കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി ഫാത്തിമയില്‍ പ്രത്യേക സമര്‍പ്പണം നടത്തും.
മാര്‍ച്ച് 13-ന് ത്രികാല പ്രാര്‍ഥനാ വേളയിലാണ് പ്രാന്‍സിസ്പാപ്പ റഷ്യയെയും ഉക്രെയ്നെയും പരിശുദ്ധമാതാവിന് സമര്‍പ്പിക്കുന്ന വിവരം പൊതു സമൂഹത്തെ അറിയിക്കുന്നത്. ഫെബ്രുവരി 23 ന് വിഭൂതി ദിനത്തിലും പ്രാര്‍ഥനാ ദിനമായി ആചരിച്ചിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.