വത്തിക്കാന്‍ സിറ്റി : മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. എല്ലാ ക്രിസ്തുമസ്സ്നാളിലും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം പതിവുള്ളതാണ് നേര്‍ക്കാഴ്ചകളെങ്കിലും ഈ സന്ദര്‍ശനം കൂടുതല്‍ ഊഷ്മളമായിരുന്നു. വത്തിക്കാന്‍ തോട്ടത്തോടു ചേര്‍ന്നുള്ള ‘മാത്തര്‍ എക്ലേസിയെ’ Mater Ecclesiae ഭവനത്തില്‍വച്ച് ഡിസംബര്‍ 21-ന് വ്യാഴാഴ്ചയായിരുന്നു അരമണിക്കൂര്‍ നീണ്ട ഈ ക്രിസ്തുമസ് കൂടിക്കാഴ്ച നടന്നത്.
2013 ഫെബ്രുവരിയില്‍ സ്ഥാനത്യാഗംചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് 16-Ɔമന്റെ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപൂര്‍വ്വം ആവശ്യങ്ങള്‍ക്കു മാത്രം പൊതുവേദിയിലെത്തുന്ന പാപ്പാ ബെനഡിക്ട് ഒരു ആത്മീയാചാര്യന്റെ ജീവിതക്രമമാണ് പിന്‍ചെല്ലുന്നത്. മുന്‍പാപ്പാ ബെനഡിക്ടിന് പ്രായത്തിന്റെ ശാരീരിക ക്ഷീണമല്ലാതെ മറ്റുവിധത്തിലുള്ള ക്ലേശങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നത് ശ്രദ്ധേയമാണ്. ദൈവശാസ്ത്രപരവും താത്വികവും ധാര്‍മ്മികവുമായ നിരവധി ഗ്രന്ഥങ്ങളും പ്രബോധനങ്ങളും ലോകത്തിനു നല്‍കിയിട്ടുള്ള ഗ്രന്ഥകാരനും ചിന്തകനും വാഗ്മിയുമാണ് നവതിപിന്നിട്ട പാപ്പാ ബെനഡിക്ട്!
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഡിസംബര്‍ 25-ന് പുറത്തുവിട്ടത് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്കാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.