
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാന്‍ സിറ്റി: സഭയുടെ പ്രബുദ്ധനായ ടെലിവിഷന്‍ വചനപ്രഭാഷകനും ധന്യനുമായ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ.ഷീന്‍ വാഴ്ത്തപെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് അംഗീകരിച്ചതോടെയാണ്, സഭയുടെ ധന്യനായ മെത്രാപ്പോലീത്തയും അമേരിക്ക സ്വദേശിയുമായ ഫുള്‍ട്ടെന്‍ ഷീന്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ യോഗ്യനായത്.
2010-ല്‍ ബോണി ട്രാവിസ് എങ്സ്ട്രോം ദമ്പതികള്‍ക്കു ചാപ്പിള്ളയായി ജനിച്ച ജെയിംസ് എങ്സ്ട്രോമിന് ജീവൻ ലഭിച്ചതാണ് ധന്യനായ ഫുള്‍ട്ടെന്‍ ഷീനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ ലഭിച്ച അടയാളം. ജീവന്റെ അടയാളമില്ലാതിരുന്ന കുഞ്ഞ് മരിച്ചതായി വൈദ്യശാസ്ത്രം പ്രഖ്യാപിച്ചെങ്കിലും, മാതാപിതാക്കളായ ബോണിയും ട്രാവിസും ധന്യനായ ആര്‍ച്ചുബിഷപ്പ് ഷീനിന്റെ മാധ്യസ്ഥം മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാണ് കുഞ്ഞിന് അത്ഭുതകരമായി ജീവന്‍ കിട്ടിയതെന്ന വസ്തുത വൈദ്യശാസ്ത്രവും, വത്തിക്കാനും സ്ഥിരീകരിക്കുകയുണ്ടായി.
ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ.ഷീന്റെ ജീവിതം
1895 മെയ് 8-ന് അമേരിക്കയിലെ ഈലിനോയിലെ എല്‍ പാസ്സോയിലാണ് ധന്യന്‍ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ. ഷീന്‍ജനിച്ചത്.
1919-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
1950, 60-പതുകളില്‍ വൈദികനായിരുന്ന നാള്‍ മുതല്‍ ഷീന്‍ അമേരിക്കന്‍ ജനതയ്ക്കു മാത്രമായിരുന്നില്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് പ്രിയപ്പെട്ട വചനപ്രഭാഷകനും, മതബോധകനുമായിരുന്നു. “ജീവന്‍ ജീവിതയോഗ്യമാണ്” എന്ന ടെലിവഷന്‍ പ്രഭാഷണപരമ്പരയിലൂടെ അദ്ദേഹം ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.
1951-ല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി.
1966-ല്‍ ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ രൂപതാമെത്രാനായി നിയോഗിക്കുംവരെ ഫാദര്‍ ഷീന്‍ പ്യോറിയയില്‍ ഇടവക വൈദികനായി പ്രവര്‍ത്തിച്ചു.
75-ാമത്തെ വയസ്സില്‍ അദ്ദേഹം വിശ്രമജീവിതത്തിനായി ന്യൂയോര്‍ക്കിലേയ്ക്കു നീങ്ങി.
1979-ല്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 84-Ɔമത്തെ വയസ്സില്‍ മരണമടഞ്ഞു.
2002-ല്‍ പ്യോറിയ രൂപതയാണ് ഷീനിന്റെ നാമകരണ നടപടി ക്രമങ്ങള്‍ക്ക് തുടക്കമിട്ടത്.
2012-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ദൈവദാസന്‍ ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു.
2019 ജൂലൈ 6-ന് ധന്യനായ ഷീനിന്റെ മാദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി വത്തിക്കാന്‍ അംഗീകരിച്ചു.
അദ്ദേഹത്തിന്റെ ഭൗതികശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് ന്യൂയോര്‍ക്കിലെ വിശുദ്ധ പാട്രിക്കിന്റെ ഭദ്രാസന ദേവാലയത്തിലാണ്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.