
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ ചാൻസിലറും, പ്രോക്യൂറേറ്ററും വിവിധ ഇടവകകളിൽ വികാരിയും ആയിരുന്ന ഫാ.വി.ജോസഫിന്റെ ഇരുപത്തി അഞ്ചാം ചരമ വാർഷികവും, തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ ദീർഘനാൾ സേവനം അനുഷ്ഠിച്ച ഫാ.കെ.ജെ.വിൻസെന്റിന്റെ രണ്ടാം ചരമ വാർഷികവും കമുകിൻകോട് സെയിന്റ് ആന്റണീസ് ദേവാലയത്തിൽ നടത്തി. വൈദീകരുടെ കുടുംബാംഗമായ ഫാ. ഏ.എസ്.പോളിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലിയർപ്പണത്തോടെ ആരംഭിച്ച തിരുക്കർമ്മങ്ങൾ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ ശവകുടീര പ്രാർത്ഥനയോടെ സമാപിച്ചു.
തിരുവനതപുരം അതിരൂപതാ എപ്പിസ്‌കോപ്പൽ വികാരിമാരായ മോൺ.ഏ.ജോർജ് പോൾ, മോൺ. ജെയിംസ് കുലാസ്, നെയ്യാറ്റിൻകര എപ്പിസ്‌കോപ്പൽ വികാരിമാരായ മോൺ. റൂഫസ് പയസ് ലീൻ, മോൺ.അൽഫോൺസ് ലിഗോരി, ഇടവക വികാരി ഫാ.ജോയ് മത്യാസ് ഉൾപ്പെടെ ഇരുപത്തിയഞ്ച് വൈദികരും, നിരവധി സിസ്റ്റേഴ്‌സും, ഒട്ടനവധി വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.