Categories: World

ഫാ.വിൻസെന്റ് സാബുവിന് സഭാ നിയമത്തിൽ ഡോക്ടറേറ്റ്

ആത്മാക്കളുടെ രക്ഷ മിശ്ര വിവാഹത്തിലും മത വ്യത്യാസത്തിന്റെ വിവാഹത്തിലും ഭാരതത്തിന്റെ ബഹുമത പശ്ചാത്തല സാഹചര്യത്തിൽ) എന്നതായിരുന്നു ഗവേഷണ വിഷയം...

സ്വന്തം ലേഖകൻ

റോം: നെയ്യാറ്റിൻകര രൂപതാംഗമായ ഫാ.വിൻസെന്റ് സാബു കത്തോലിക്കാ സഭാ നിയമസംഹിതയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “Salvation of souls in mixed marriage and disparity of cult marriages in multi-religious context of India” (ആത്മാക്കളുടെ രക്ഷ മിശ്ര വിവാഹത്തിലും മത വ്യത്യാസത്തിന്റെ വിവാഹത്തിലും ഭാരതത്തിന്റെ ബഹുമത പശ്ചാത്തല സാഹചര്യത്തിൽ) എന്നതായിരുന്നു ഗവേഷണ വിഷയം.

കാനോൻ നിയമസംഹിതയുടെ അവസാന കാനോനായ (C.1752) “ആത്മാക്കളുടെ രക്ഷയാണ് സഭയുടെ പരമോന്നത നിയമം” പ്രത്യേകമായി പഠിക്കുകയും മിശ്രവിവാഹത്തിനു എപ്രകാരമാണ് സഭ വിശ്വാസങ്ങളുടെ ആത്മരക്ഷ ഉറപ്പുവരുത്തുന്നത് എന്ന് പഠനം വിശകലനം ചെയ്യുന്നു. പൗളിൻ വിശേഷാവകാശത്തിന്റെ അടിസ്ഥാനത്തിൽ, സഭാതനയരുടെ വിവാഹ ബന്ധങ്ങളെ വിശദീകരിച്ചു കൊണ്ട് ‘സഭ’ ചരിത്രത്തിൽ കാലാകാലങ്ങളായി ഏർപ്പെടുത്തിയ നിർദ്ദേശങ്ങളും നിയമങ്ങളും, പ്രത്യേകമായി 1983-ലെ നിയമസംഹിതയുടെയും 2001-ലെ വിശ്വാസ പ്രബോധന കാര്യാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടേയുമെല്ലാം പശ്ചാത്തലത്തിൽ നിരീക്ഷണ വിധേയമാക്കുകയാണ് പ്രബന്ധം.

അതോടൊപ്പം തന്നെ ഭാരതത്തിന്റെ ബഹുമത – ബഹുസഭ പശ്ചാത്തലത്തിൽ മിശ്രവിവാഹത്തിലും മത വ്യത്യാസവിവാഹത്തിലും സഭ കാണിക്കേണ്ട തുറവിയേയും ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി കാണിക്കേണ്ട ജാഗ്രതയേയും എടുത്തു പറയുന്നുണ്ട്‌. കൂടാതെ ഇത്തരത്തിൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് വേണ്ടി നടപ്പിലാക്കേണ്ട അജപാലന നിർദ്ദേശങ്ങളും ആഴത്തിൽ പഠിക്കുന്നുണ്ട്‌.

1995 – ൽ കഴക്കൂട്ടം സെന്റ്‌ വിൻസെന്റ്സ്‌ മൈനർ സെമിനാരിയിൽ വൈദീക പരിശീലനം ആരംഭിച്ച ഡോ.വിൻസെന്റ്‌ സാബു 2001 – 2004 കാലയളവിൽ മംഗലാപുരം സെന്റ്‌ ജോസഫ്സ്‌ ഇന്റർഡയസിഷ്യൻ മേജർ സെമിനാരിയിൽ തത്വശാസ്ത്ര പഠനം പൂർത്തിയാക്കി. 2005 – ൽ ദൈവശാസ്ത്ര പഠനത്തിനായി റോമിലേയ്ക്ക്‌ പോയ അദ്ദേഹം 2009 – ൽ ബിഷപ്പ്‌ സിൽവസ്റ്റർ പൊന്നുമുത്തന്റെ കൈവെയ്പ്പ്‌ ശുശ്രൂഷയിലൂടെ വൈദീക പട്ടം സ്വീകരിച്ചു.

തുടർന്ന്, 2009-2011 കാലയളവിൽ സഭാനിയമത്തിൽ സാന്തക്രോച്ചെ യൂണിവേഴ്സിറ്റിയിൽ നിന്നും ലൈസൻഷ്യേറ്റ്‌ പഠനം പൂർത്തിയാക്കിയ ശേഷം 2011 – ൽ ജർമ്മനിയിലെ പസ്സൗ രൂപതയിൽ സേവനമാരംഭിച്ചു.

ജർമ്മനിയിലെ സേവനത്തിനിടയിലാണു ഫാ.വിൻസെന്റ്‌ സാബു തന്റെ ഡോക്ടറേറ്റ്‌ പഠനം ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നത്‌.

നെയ്യാറ്റിൻകര രൂപതയിൽ കാരോട് ഇടവകയിൽ പരേതരായ മേരി – ജ്ഞാനേന്ദ്രൻ ദമ്പതികളാണു മാതാപിതാക്കൾ. യോഹന്നാൻ, മേരിക്കുട്ടി, സ്റ്റീഫൻ, മേഴ്സി, ക്രിസ്തു രാജൻ, ഡെന്നിസൻ എന്നിവർ സഹോദരങ്ങളാണു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

4 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago