
സ്വന്തം ലേഖകൻ
റോം: ഫാ.മാർട്ടിൻ എൻ.ആന്റണി O.de M റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ‘സുമ്മ കും ലൗദേ’ എന്ന ഉയർന്ന മാർക്കോടുകൂടി ഡോക്ടറേറ്റ് കരസ്ഥമാക്കി. യോഹന്നാന്റെ സുവിശേഷത്തിലെ 1 മുതൽ 12 വരെയുള്ള അധ്യായങ്ങളിലെ മരണ സംബന്ധമായ പദങ്ങളെക്കുറിച്ച് ഉത്തരാധുനിക ചിന്തകരുടെ ഭാഷാ-സാഹിത്യ സങ്കേതങ്ങളുപയോഗിച്ചുള്ള വ്യാഖ്യാനമായിരുന്നു പ്രബന്ധം (Death as a narrative-sign in the forth Gospel: An Exegetico-Thelogical study on the language of Death in John 1- 12). പരിശുദ്ധ മാതാവിന്റെ മംഗളവാർത്ത തിരുനാൾ ദിനവും വിശുദ്ധ മാർട്ടിൻ പുണ്യാളന്റെ നൊവേന ദിനവുമായ മാർച്ച് 25-നായിരുന്നു പ്രബന്ധാവതരണം.
കൊച്ചി രൂപതയിലെ കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി പോറസ് ഇടവകാംഗവും, കാരുണ്യമാതാ സഭാംഗവുമായ (Order of Our Lady of Mercy) ഫാ.മാർട്ടിൻ 1994-ലാണ് സെമിനാരി പഠനം ആരംഭിച്ചത്. പ്രാരംഭ പഠനങ്ങൾക്ക് ശേഷം ആലുവായിലെ സേക്രട്ട് ഹാർട്ട് ഫിലോസഫിക്കൽ കോളേജിൽ നിന്ന് ഫിലോസഫി പഠനവും, കളമശ്ശേരി ജ്യോതിർഭവനിൽ നിന്ന് തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, റോമിലേക്ക് ഉപരിപഠനത്തിനായി അയക്കപ്പെട്ടു.
2005-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോയ അദ്ദേഹം കളമശ്ശേരിയിൽ കർമ്മലീത്താ സമൂഹത്തിന്റെ ജ്യോതിർഭവനിൽ ആറ് വർഷക്കാലം ബൈബിളിലെ പുതിയ നിയമപുസ്തകാധ്യാപകനായിരുന്നു. തുടർന്ന്, 2015-ൽ വീണ്ടും റോമിലേക്ക് ഡോക്ടറേറ്റ് പഠനത്തിനായി തിരിച്ചുവന്ന ശേഷം അഞ്ച് വർഷങ്ങൾ കൊണ്ട് തന്റെ പഠനം പൂർത്തിയാക്കി.
1977-ൽ ആന്റണി-സിസിലി ദമ്പതികളുടെ മകനായി ജനിച്ച റവ.ഡോ.മാർട്ടിൻ എൻ.ആന്റണി 2007 ലായിരുന്നു വൈദീകപട്ടം സ്വീകരിച്ചത്.
കാത്തലിക്ക് വോക്‌സിനും അഭിമാനത്തിന്റെ നിമിഷം, കാത്തലിക്ക് വോക്‌സ് ടീം അംഗങ്ങളും റവ.ഡോ.മാർട്ടിൻ എൻ.ആന്റണി O.de M ന് ആശംസകൾ നേരുന്നു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.