
സ്വന്തം ലേഖകൻ
റോം: ഫാ.മാർട്ടിൻ എൻ.ആന്റണി O.de M റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ‘സുമ്മ കും ലൗദേ’ എന്ന ഉയർന്ന മാർക്കോടുകൂടി ഡോക്ടറേറ്റ് കരസ്ഥമാക്കി. യോഹന്നാന്റെ സുവിശേഷത്തിലെ 1 മുതൽ 12 വരെയുള്ള അധ്യായങ്ങളിലെ മരണ സംബന്ധമായ പദങ്ങളെക്കുറിച്ച് ഉത്തരാധുനിക ചിന്തകരുടെ ഭാഷാ-സാഹിത്യ സങ്കേതങ്ങളുപയോഗിച്ചുള്ള വ്യാഖ്യാനമായിരുന്നു പ്രബന്ധം (Death as a narrative-sign in the forth Gospel: An Exegetico-Thelogical study on the language of Death in John 1- 12). പരിശുദ്ധ മാതാവിന്റെ മംഗളവാർത്ത തിരുനാൾ ദിനവും വിശുദ്ധ മാർട്ടിൻ പുണ്യാളന്റെ നൊവേന ദിനവുമായ മാർച്ച് 25-നായിരുന്നു പ്രബന്ധാവതരണം.
കൊച്ചി രൂപതയിലെ കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി പോറസ് ഇടവകാംഗവും, കാരുണ്യമാതാ സഭാംഗവുമായ (Order of Our Lady of Mercy) ഫാ.മാർട്ടിൻ 1994-ലാണ് സെമിനാരി പഠനം ആരംഭിച്ചത്. പ്രാരംഭ പഠനങ്ങൾക്ക് ശേഷം ആലുവായിലെ സേക്രട്ട് ഹാർട്ട് ഫിലോസഫിക്കൽ കോളേജിൽ നിന്ന് ഫിലോസഫി പഠനവും, കളമശ്ശേരി ജ്യോതിർഭവനിൽ നിന്ന് തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, റോമിലേക്ക് ഉപരിപഠനത്തിനായി അയക്കപ്പെട്ടു.
2005-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോയ അദ്ദേഹം കളമശ്ശേരിയിൽ കർമ്മലീത്താ സമൂഹത്തിന്റെ ജ്യോതിർഭവനിൽ ആറ് വർഷക്കാലം ബൈബിളിലെ പുതിയ നിയമപുസ്തകാധ്യാപകനായിരുന്നു. തുടർന്ന്, 2015-ൽ വീണ്ടും റോമിലേക്ക് ഡോക്ടറേറ്റ് പഠനത്തിനായി തിരിച്ചുവന്ന ശേഷം അഞ്ച് വർഷങ്ങൾ കൊണ്ട് തന്റെ പഠനം പൂർത്തിയാക്കി.
1977-ൽ ആന്റണി-സിസിലി ദമ്പതികളുടെ മകനായി ജനിച്ച റവ.ഡോ.മാർട്ടിൻ എൻ.ആന്റണി 2007 ലായിരുന്നു വൈദീകപട്ടം സ്വീകരിച്ചത്.
കാത്തലിക്ക് വോക്‌സിനും അഭിമാനത്തിന്റെ നിമിഷം, കാത്തലിക്ക് വോക്‌സ് ടീം അംഗങ്ങളും റവ.ഡോ.മാർട്ടിൻ എൻ.ആന്റണി O.de M ന് ആശംസകൾ നേരുന്നു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.