Categories: Kerala

ഫാ.ജോസ് പുതുശ്ശേരിക്ക് കേരള ചലച്ചിത്ര അക്കാദമിയുടെ മികച്ച ഹ്രസ്വചിത്ര തിരക്കഥാ രചനാ സമ്മാനം

എറണാകുളം-അങ്കമാലി രൂപതയ്ക്ക് അഭിമാന നിമിഷം...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എറണാകുളം-അങ്കമാലി രൂപതയിലെ ഫാ.ജോസ് പുതുശ്ശേരിക്ക് കേരള ചലച്ചിത്ര അക്കാദമിയുടെ മികച്ച ഹ്രസ്വചിത്ര തിരക്കഥാ രചനാ സമ്മാനം. കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിലാണ് ഫാ.ജോസ് പുതുശ്ശേരി സമ്മാനം കരസ്ഥമാക്കിയത്. ഫാ.ജോസ് പുതുശ്ശേരിയുടെ “ദാവിത് ആന്‍ഡ്‌ ഗോലിയാത്ത്” ആണ് 737 തിരക്കഥകളില്‍ നിന്ന് തെരെഞ്ഞെടുത്ത മികച്ച 10 തിരക്കഥകളില്‍ വന്നത്.

സംവിധായകന്‍ കമലും സാംസ്‌കാരിക പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമനിയമ പാർലമെൻറ്ററി കാര്യവകുപ്പ് മന്ത്രി ശ്രീ.എ.കെ. ബാലനും ചേര്‍ന്നാണ് മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തിയത്. മത്സരത്തിൽ മികച്ച പ്രതികരണമാണ് പൊതുവെ ലഭിച്ചതെന്ന് അവാർഡ് പ്രഖ്യാപന വേളയിൽ സാംസ്കാരിക വകുപ്പ് മന്ത്രി പറഞ്ഞു. രണ്ട് ഘട്ടങ്ങളായാണ് തിരക്കഥകളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. പ്രാഥമിക ജൂറിയിൽ ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. സംവിധായകനായ ബ്ലെസ്സി, ശ്യാമപ്രസാദ്, എഴുത്തുകാരി ചദ്രമതി എന്നിവരായിരുന്നു ഫൈനല്‍ ജൂറി അംഗങ്ങൾ.

അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലണ്ട്, യു.എ.ഇ. തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. അവാർഡിനർഹമായ തിരക്കഥകളുടെ രചയിതാക്കൾക്ക് ഓരോരുത്തർക്കും 50,000 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.

തിരഞ്ഞെടുത്ത പത്ത് തിരക്കഥകൾ ഇവയാണ്:

1. മോട്ടോർസൈക്കിൾ ഡയറീസ് (അജയകുമാർ എം.)
2. സൂപ്പർ സ്പ്രെഡർ (ഡോ.അനീഷ് പള്ളിയിൽ കെ.)
3. ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഹേമ എസ്.ചന്ദ്രേടത്ത്)
4. അകം (ജിനേഷ് വി.എസ്.)
5. ദാവീദ് ആൻഡ് ഗോലിയാത്ത് (ഫാ.ജോസ് പുതുശ്ശേരി)
6. ഭയഭക്തി (മനോജ് പുഞ്ച)
7. ഒരേ ശ്വാസം (റിയാസ് ഉമർ)
8. കള്ളന്റെ ദൈവം (സന്തോഷ് കുമാർ സി.)
9. ഒരു ബാർബറിന്റെ കഥ (സനോജ് ആർ ചന്ദ്രൻ)
10. ദ് റാറ്റ് ( സ്മിറ്റോ തോമസ്) എന്നിവയാണ് അവാർഡിന് അർഹമായ തിരക്കഥകൾ.

ഓസ്ട്രിയയിലെ ഇൻസ്‌ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിൽ ഡോക്മാറ്റിക്ക് തിയോളജിയിൽ ഉപരിപഠനം നടത്തുന്ന ഫാ.ജോസ് പുതുശ്ശേരി ചമ്പക്കര (പൂണിത്തുറ) സ്വദേശിയാണ്, ജോയി-എൽസി ദമ്പതികളാണ് മാതാപിതാക്കൾ.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

2 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago