
ജോസ് മാർട്ടിൻ
വിജയപുരം: “കേരള ലത്തീൻ കത്തോലിക്കർ: ചരിത്ര രചനകളുടെ വിജ്ഞാനകോശം” എന്ന പേരിൽ 1330 മുതൽ 2022 വരെ ലത്തീൻ സമുദായ ചരിത്രത്തിൽ എഴുതപ്പെട്ടവയെല്ലാം ഉൾകൊള്ളിച്ച പുസ്തകം പുറത്തിറങ്ങി. ഭാരത-സഭാ ചരിത്ര പണ്ഡിതനും, ഗവേഷകനും, വിജയപുരം രൂപതാ അംഗവുമായ റവ.ഡോ. ആന്റണി പാട്ടപ്പറമ്പിലാണ് ഗ്രന്ഥകർത്താവ്. അയിൻ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
528 പേജുകളുള്ള ഈ റഫറൻസ് ഗ്രന്ഥത്തിൽ ലത്തീൻ സമൂഹത്തിന്റെ ചരിത്രവും, പൈതൃകവും, സഭാചരിത്ര ഗവേഷണ ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ, സ്മരണകൾ, സർക്കുലറുകൾ, യാത്രാ വിവരണങ്ങൾ, വാർത്തകൾ, ആത്മകഥാ കുറിപ്പുകൾ, ഓർമ്മക്കുറിപ്പുകൾ, നിയമാവലി, ഡയറക്ടറി, നോവൽ, നാളാഗമം, ജീവചരിത്രം, പ്രസംഗങ്ങൾ തുടങ്ങി കേരള സമൂഹത്തിന്റെ കുതിപ്പിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച സമുദായത്തിലെ വൈദികർ അല്മായർ, സാമുദായിക സംഘടനകളുടെ രൂപപ്പെടലും, മുന്നേറ്റങ്ങളും രൂപതകളുടെ വികാസപരിണാമങ്ങളുമെല്ലാം ഈ പുസ്തകത്തിൽ ലഭ്യമാണ്.
ലേഖകരെ കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായമാകുംവിധം മലയാള അക്ഷരമാല ക്രമത്തിൽ പദസൂചികയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ചരിത്ര രചനാ മേഖലയിൽ പുതുപുത്തൻ രചനാ ശൈലി സമ്മാനിക്കുന്ന, ഓരോ ലത്തീൻ കത്തോലിക്കനും അഭിമാനത്തോടെ വായിച്ചറിയേണ്ട, സ്വന്തമാക്കേണ്ട 528 പേജുള്ള ഈ ഗ്രന്ഥത്തിന്റെ മുഖവില 600/- രൂപയാണ്. കോപ്പികൾക്ക് ബന്ധപ്പെടുക: 9946570825
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.