സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദീകനും ആനപ്പാറ ഇടവക വികാരിയും രൂപത അജപാലന സമിതി ഡയറക്ടറുമായ ഫാ.ജോയിസാബുവിന്റെ പിതാവ് രാമപുരം കോഴോട് കുഴിവിളാകത്ത് വീട്ടിൽ ശ്രീ.യോഹന്നാൻ നിര്യാതനായി, 84 വയസായിരുന്നു. ഇന്ന് (21 Sep 2022) രാവിലെ 3 മണിക്കായിരുന്നു അന്ത്യം. വാർദ്ധക്യ പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻമ്പ് വരെ അതിരാവിലെ 3 മണിക്ക് എഴുന്നേറ്റ് കരുണക്കൊന്തയും ജപമാലയും തിരുഹൃദയകൊന്തയും ചൊല്ലുന്ന സമയമായിരുന്നു മരണം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 3 മണിക്ക് ഇടവക ദേവാലയമായ ഓലിക്കോട് ക്രിസ്തുരാജാ ദേവാലയത്തിൽ നടക്കും.
ഓലിക്കോട് ക്രിസ്തുരാജാ ദേവാലയത്തിലെ മുൻ ഉപദേശിയാണ്. 2000-ൽ ഓലിക്കോട് ക്രിസ്തുരാജാ ദേവാലയം സ്ഥാപിതമായതുമുതൽ 2018-ൽ ആരോഗ്യം മോശമാകുന്നതുവരെ അദ്ദേഹം ദേവാലയത്തിലെ ഉപദേശിയായി വ്യത്യസ്ത ഇടവക വികാരിമാർക്ക് കീഴിൽ വിശ്വസ്തതയോടെ സേവനം ചെയ്തു.
ഉപദേശി എന്ന നിലയിൽ തന്നിൽ അർപ്പിച്ചിരുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്ന ഉപദേശി ജപമാല പ്രാർത്ഥനയോട് പ്രകടിപ്പിച്ചിരുന്ന ആഴമായ ഭക്തി വിശ്വാസികൾക്ക് വലിയ പ്രചോദനമായിരുന്നു. രോഗീസന്ദർശനത്തിലൂടെയും തുടങ്ങിയവയിലൂടെ ഇടവക മക്കൾക്ക് യേശുവിനെ പകർന്നു കൊടുക്കുന്നതിൽ തീക്ഷണമതിയായിരുന്നു അദ്ദേഹം. ഓലിക്കോട് ദേവാലയത്തിൽ ദൈനംദിന ദിവ്യബലിയിൽ പങ്കെടുത്ത്, ഇടവക വികാരിമാരോടൊപ്പം ചേർന്ന് വിശ്വാസ പ്രചരണത്തിൽ അക്ഷീണം പ്രവർത്തിച്ചിരുന്നു.
സേവ്യർ-അന്നമ്മ ദമ്പതികളുടെ ആറാമത്തെ മകനായി 1939-ലായിരുന്നു ജനനം. സാവിത്രിയാണ് ഭാര്യ. മക്കൾ: ഫാ.ജോയിസാബു വൈ. (രൂപതാ വൈദീകൻ); അനിൽ വൈ. (ജൂനിയർ സൂപ്രണ്ട് വനിതാകമ്മീഷൻ); മിനിമോൾ. മരുമക്കൾ: ജിനീഷ്, സുവില.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.