മാരാമണ്‍: പദ്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. രാജ്യം സാധാരണക്കാരെയും അംഗീകരിക്കുന്നുവെന്നതി
ഇന്നലെ വൈകുന്നേരം 5.50ന് ഡൽഹിയിൽനിന്നു വിളിച്ച് ബഹുമതിയെക്കുറിച്ചു പറഞ്ഞിരുന്നു. ബഹുമതി സ്വീകരിക്കുന്നതിനു തടസമുണ്ടോയെന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. രാജ്യത്തിനുവേണ്ടി ഏറെയൊന്നും താൻ ചെയ്തതായി കരുതുന്നില്ല. ഭാരതരാഷ്ട്രം അതിന്റെ വിശാലത ഉൾക്കൊള്ളുന്നുണ്ട്. മറ്റു രാഷ്ട്രങ്ങളിൽ ഇത്തരം ബഹുമതികൾ പ്രമാണിമാർക്കു മാത്രമേ നൽകാറുള്ളൂ. എന്നാൽ, ഭാരതം സാധാരണക്കാർക്കും ബഹുമതി നൽകുന്നുവെന്നതിൽ അഭിമാനമുണ്ടെന്ന് മാർ ക്രിസോസ്റ്റം പറഞ്ഞു.
ഇനി ഇതു വാങ്ങാൻ ഡൽഹി വരെ പോകണമല്ലോയെന്ന് അദ്ദേഹം നർമസ്വരത്തിൽ പറഞ്ഞു. ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവർ മാരാമണ്‍ അരമനയിലെത്തി സന്തോഷം പങ്കിട്ടു
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.