
ജോസ് മാർട്ടിൻ
പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച് പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. അതോടൊപ്പം ‘അച്ചടി മാധ്യമങ്ങളുടെ പ്രസക്തിയും അതിജീവനവും’ എന്ന വിഷയത്തില്‍ നാഷണല്‍ കണ്‍വന്‍ഷനും നടന്നു. പ്രസ്തുത പരിപാടിയിൽ അമരാവതി രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. മാല്‍ക്കം സെക്വീര മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ വച്ച് റഷേല്‍ ബ്രട്‌നി ഫെര്‍ണാണ്ടസ്, സിസ്റ്റര്‍ ലിസമി സിഎംസി, ഫാ. കെറൂബിം ടിര്‍ക്കെ, ഫാ. ആന്റണി ചാരങ്ങാട്ട് എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കൂടാതെ, അംഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഗ്രന്ഥരചന നടത്തിവരെയും ആദരിച്ചു. മാര്‍ഷല്‍ ഫ്രാങ്ക് (കൊല്ലം) ബേബിച്ചന്‍ എര്‍ത്തയില്‍ (കാഞ്ഞിരപ്പള്ളി) ഡോ. സജിത്ത് സിറിയക്ക് (മുംബൈ) ഫാ. ജോ. എറുപ്പക്കാട്ട് (പൂനെ) ഇരുദയ ജ്യോതി എസ്‌ജെ എന്നിവരാണ് ആദരിക്കപ്പെട്ടത്.
കണ്‍വെന്‍ഷനോടനുബന്ധിച്ച് വിഷയ ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു. രാജ്യത്തെ നാലോ അഞ്ചോ മേഖലകളായി തിരിച്ച് പരിശീലന പരിപാടികള്‍ നടത്താനും തീരുമാനിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.