
ഫാ.ജോഷി മയ്യാറ്റിൽ
ഒന്നാമത്തെ കൂട്ടർക്ക് തങ്ങൾ വ്യാജപ്രവാചകരാണെന്ന് വ്യക്തമായി അറിയാം. നന്മയെ തകർക്കുക എന്ന പിശാചിന്റെ അജണ്ട നടപ്പാക്കാനുള്ള അവന്റെ പിണിയാളുകളാണ് അവർ. നാശമാണ് അവരുടെ ലക്ഷ്യം. വിശ്വാസം തകർക്കുക, സ്നേഹം ഇല്ലാതാക്കുക, പ്രത്യാശ നശിപ്പിക്കുക എന്നിവയൊക്കെ അവർ ചെയ്യുന്നത് ബോധപൂർവമാണ്.
രണ്ടാമത്തെ കൂട്ടർ ഈങ്ക്വിലാബ് പ്രവാചകന്മാരാണ്. നന്മയാണ് അവർ ലക്ഷ്യമിടുന്നത്. സത്യത്തെ സംരക്ഷിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ക്രിസ്തുവിന്റെ പ്രവാചകദൗത്യത്തിൽനിന്നാണ് അവർ ആരംഭിക്കുന്നത്. പിന്നീട്` ക്രിസ്തുവും സഭയും അവർക്ക് പുല്ലാകുന്നു! പ്രശ്നം അവർക്കു വ്യക്തിയായിത്തീരുന്നു. എതിരാളി നശിപ്പിക്കപ്പെടുക എന്നതാണ് ലക്ഷ്യം. ഇല്ലം കത്തിയാലും എലി ചാകണം എന്നതാണ് അവരുടെ നിലപാട്. കാരണം, വിപ്ളവം അവരുടെ സിരകളിൽ തിരതല്ലുന്നു. തങ്ങളാരെന്ന് അവർ മറക്കുന്നു; അഹങ്കാരത്തിന്റെ വാക്കും പ്രവൃത്തിയും നിലപാടും മുഖമുദ്രയാക്കുന്നു. ദുർമാതൃക അവർക്കു വിഷയമേയല്ല! ആൾക്കൂട്ടവും ശക്തിപ്രകടനങ്ങളും ഹരമാണവർക്ക്. മാധ്യമ ശ്രദ്ധ അവരുടെ ബലഹീനതയാണ്. അറിഞ്ഞോ അറിയാതെയോ മാർക്സിന്റെ പാതയിലാണവർ. കൂടിപ്പോയാൽ, തീവ്രപ്രവാചകത്വംവരെ അവർ എത്തിയെന്നു വരും. അവരുടെ കൂട്ട് ഒന്നുകിൽ നക്സലുകൾ, അല്ലെങ്കിൽ മതതീവ്രവാദികൾ എന്നതാണു സത്യം.
മൂന്നാമത്തെ കൂട്ടർ സ്വയബലിയുടെ പൗരോഹിത്യം ആചരിച്ച ക്രിസ്തുവെന്ന പ്രവാചകനെ പിഞ്ചെല്ലുന്നവരാണ്. സത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാനുള്ള വിവേകം അവർക്കുണ്ട്. വ്യക്തികളല്ല അവരുടെ പ്രശ്നങ്ങൾ. ആരെയും നശിപ്പിക്കാനല്ല, മാനസാന്തരത്തിലേക്കു നയിക്കാനാണ് അത്തരം പ്രവാചകരുടെ ശ്രമം. ആരുടെയും തെറ്റുകൾ അവർ മൂടിവയ്ക്കുന്നില്ല. അവ മുഖത്തുനോക്കി പറയാനുള്ള ആർജ്ജവമുണ്ട്. മീഡിയ അവരുടെ ബലഹീനതയല്ല. മീഡിയായുടെ അജണ്ടകളെ കൃത്യമായി വായിച്ചറിയാനുള്ള ബുദ്ധിയും അവർക്കുണ്ട്. അവർ ആരെയും തേജോവധം ചെയ്യില്ല. ആരുടെയും നാശത്തിനായി ആക്രോശിക്കുകയുമില്ല. ക്രിസ്തുവിനും സഭയ്ക്കും സമൂഹത്തിനും നന്മയുണ്ടാകുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം.
പ്രവാചകന്മാരുടെ സത്ത തിരിച്ചറിയാൻ സത്യത്തിന്റെ വരമുള്ള (CHARISM OF TRUTH) അപ്പസ്തോലന്മാർ ജാഗ്രത പുലർത്താത്തതാണ് കേരളസഭയിൽ ഇന്നു കാണുന്ന പ്രവാചക കോപ്രായങ്ങളുടെ കാരണം. അപ്പസ്തോലന്മാർ ഉറങ്ങുന്ന സഭാവയലിൽ ശത്രു കള വിത്യ്ക്കുന്നു!
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.