
സ്വന്തം ലേഖകൻ
കുരിശുമല: കുരിശുമല ഇടവക വചനബോധന സമിതിയുടെ ആഭിമുഖ്യത്തിൽ ഫല വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് പുതിയ അധ്യായന വർഷത്തിനു തുടക്കം കുറിച്ചു. ഞായറാഴ്‌ച രാവിലെ ഇടവകവികാരി ഫാ. രതീഷ് മാർക്കോസ് ഫല വൃക്ഷം നട്ടുകൊണ്ട് ആഘോഷങ്ങൾക്കു തുടക്കമിട്ടു.
തുടർന്നു നടന്ന പ്രദക്ഷിണത്തിൽ നൂറ്റമ്പതോളം വിദ്യാർത്ഥികളും അധ്യാപകരും അണിചേർന്നു. വിദ്യാർത്ഥികൾക്ക് ഫല വൃക്ഷത്തൈകളും വിതരണം ചെയ്‌തു. ‘ഭൂമിക്കു തണലൊരുക്കുന്നതോടൊപ്പം മനുഷ്യനും സർവ്വ ജീവജാലങ്ങൾക്കും ഭക്ഷണം ഒരുക്കുക’ എന്ന ലക്ഷ്യത്തോടെയാണ് ഫല വൃക്ഷത്തൈകൾ വിതരണം ചെയ്‌തത്.
മനുഷ്യനെ സ്‌നേഹിക്കുന്നതുപോലെ പ്രകൃതിയെയും സ്‌നേഹിക്കുവാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാനും നാളത്തെ തലമുയ്‌ക്കായി അവ കരുതി വയ്‌ക്കുവാനും നമുക്കു സാധിക്കണം, വൃക്ഷത്തൈകൾ വളർന്ന് വ്യത്യസ്ഥങ്ങളായ ഫലങ്ങൾ പുറപ്പെടുവിക്കുന്നതു പോലെ നാമോരോരുത്തരും വ്യത്യസ്ഥങ്ങളായ മേഖലകളിൽ വളർന്നു വികസിക്കുയും സമൂഹ നന്മയ്‌ക്കാവശ്യമായ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് ഫാ. രതീഷ് മാർക്കോസ് ആഹ്വാനം ചെയ്തു.
റവ. സിസ്റ്റർ സൂസമ്മ ജോസഫ്, റവ. സിസ്റ്റർ മിനി, ഹെഡ്‌മാസ്റ്റർ – സാബു കുരിശുമല, സെക്രട്ടറി – ജയന്തി കുരിശുമല, വിദ്യാർത്ഥി പ്രതിനിധികളായ മാർസൽ അജയ്, ഷിജില എൽ. പി., വചനബോധന അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.