
സ്വന്തം ലേഖകന്‍
കൊച്ചി: 2018 ജനുവരി മാസം നെയ്യാറ്റിൻകര രൂപതയിലെ ബോണക്കാട് കുരിശുമലയിൽ ഉണ്ടായ ലാത്തിച്ചാർജിൽ തലക്ക് അടി കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോൾ രാജിൻറെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. ഏത് വിശ്വാസ കേന്ദ്രത്തിലെ കാര്യത്തിലായാലും ഇത്തരത്തിൽ അതിരുവിട്ട പോലീസ് ഫോഴ്സ് ഉപയോഗം മാതൃകാപരമായി നിയന്ത്രിക്കപ്പെടണം.
ദീർഘകാലം ചികിത്സയിലിരിക്കെ മരണമടഞ്ഞ പോൾ രാജിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. വീഡിയോ ദൃശ്യങ്ങളിൽ പോലീസ് ഓടി നടന്ന് ക്രൂരമായി മർദ്ദിക്കുന്നത് കാണാവുന്നതാണ്.
ജനത്തെ പിരിച്ചു വിടാൻ ഉപയോഗിക്കേണ്ട മതിയായ ഫോഴ്സിൽ കവിഞ്ഞ് അതിക്രമം നടത്തിയ പോലീസുകാർക്ക് എതിരെ നടപടി എടുക്കണം. നഷ്ടപരിഹാരത്തുക അവരിൽനിന്ന് ഈടാക്കണം. സംഭവത്തെത്തുടർന്ന് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകാനും ചികിത്സാചെലവുകൾ ഏറ്റെടുക്കാനും സർക്കാർ തയ്യാറാകണം എന്ന് കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.