സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെ പുത്തന്‍ വര്‍ഷം ആശംസിച്ച് പുതുവര്‍ഷ ദിനത്തിലെ പൊതുദര്‍ശനത്തില്‍ ഫ്രാന്‍സിസ് പാപ്പ. ചൊവ്വാഴ്ച ദൈവമാതാവിന്‍റെ മഹോത്സവത്തിന്‍റെ ത്രികാല പ്രാര്‍ഥനയുടെ സമാപനത്തിലാണ് ഫ്രാന്‍സിസ് പാപ്പ ആശംസകളും അഭിവാദ്യവും അര്‍പ്പിച്ചത്.
ഈ മഹോത്സവനാളില്‍ റോമാ നഗരത്തിനും, ലോകത്തിനും സാഹോദര്യത്തിന്‍റെ സന്ദേശം നല്കുകയാണെന്നും, അത് സമാധാനത്തിനും സമൃദ്ധിക്കുമായുള്ള സന്ദേശമായി താന്‍ നവീകരിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിലും പാപ്പ സമാധാനത്തിന് വേണ്ടിയാണ് പ്രാര്‍ഥിക്കുകയും അഭ്യര്‍ത്ഥന നടത്തുകയും ചെയ്തത് എന്നത് ഇത്തവണത്തെ ക്രസ്മസിനെയും പുതുവര്‍ഷത്തെയും വ്യത്യസ്തമാക്കി.
ത്രികാല പ്രാര്‍ഥനയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍കേൾക്കാനായി അണിനിരന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.