Categories: Daily Reflection

പിതാവിന്റെ രാജ്യത്തിൽ സൂര്യനെപോലെ പ്രശോ ഭിക്കാനുള്ള വിളി

പിതാവിന്റെ രാജ്യത്തിൽ സൂര്യനെപോലെ പ്രശോ ഭിക്കാനുള്ള വിളി

ജെറ.- 14:17-22
മത്താ.- 13:36-43

“നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും.”

പിതാവിന്റെ രാജ്യത്തിൽ സൂര്യനെ പോലെ പ്രശോഭിക്കാനും സാധിക്കുകയെന്നതു നീതിമാൻമാർക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം ആണ്. തിന്മകൾ ചെയ്തും, നീതിരഹിതമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ അഗ്നിക്കിരയാക്കും. നീതിമാന്മാരെ സൂര്യപ്രഭപോലെ ഉയർത്തും.

സ്നേഹമുള്ളവരെ, നീതിയോടെ ജീവിക്കുന്നവർക്കും, തിന്മയിൽ ജീവിക്കുന്നവർക്കുമുള്ള പ്രതിഫലം എന്തെന്ന് ക്രിസ്തുനാഥൻ അറിയിക്കുകയാണ്. ഭൂമിയിൽ പ്രകാശപൂരിതമായ ജീവിതം നയിക്കുന്നവർക്ക്‌ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപോലെ പ്രശോ ഭിക്കാൻ അവസരമുണ്ടാകും. ഭൂമിയിൽ തിന്മനിറഞ്ഞ, അന്ധകാരം നിറഞ്ഞ ജീവിതം നയിക്കുന്നവന് അഗ്നിക്കിരയാകേണ്ടിവരും. ദൈവീകനീതിയും, സാമൂഹികനീതിയും കൂട്ടിയിണക്കി കൊണ്ടുള്ള ജീവിതമാണ് നാം നയിക്കേണ്ടത്. ദൈവത്തെ അറിഞ്ഞുകൊണ്ട് അവിടുത്തെ ഹിതം മനസ്സിലാക്കി ജീവിക്കുമ്പോൾ ദൈവീക നീതി എന്തെന്ന് അറിയാൻ സാധിക്കും. സഹോദരന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ നമുക്കും ആവശ്യമായി വന്നേക്കാമെന്ന തിരിച്ചറിവ് നമ്മിൽ മനുഷ്യത്വം ഉണ്ടാകുകയും ചെയ്യുമ്പോൾ സാമൂഹിക നീതിയിൽ ജീവിക്കാനായി സാധിക്കും.

നീതിക്കുവേണ്ടി ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർ സംതൃപ്തി അടയുമെന്ന് നമ്മെ കർത്താവ് പഠിപ്പിച്ചിട്ടും പലപ്പോഴും നാം നീതിയിൽ ജീവിക്കാൻ താല്പര്യം കാണിക്കാറില്ല. സംതൃപ്തിയും, സമാധാനവും അടങ്ങിയ ജീവിതം നാം ആഗ്രഹിച്ചിട്ടും നീതി പ്രവർത്തിക്കാതെ ജീവിച്ചിട്ട് ദൈവത്തെ പഴിചാരുന്നു. ദൈവീക നീതിയും, സാമൂഹിക നീതിയും കൂട്ടിയിണക്കി നന്മ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു ജീവിക്കാം.

സ്നേഹനാഥ, നീതിയിൽ അധിഷ്ഠിതമായി ജീവിക്കുവാനുള്ള കൃപ നൽകണമേയെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

7 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago