ജെറ.- 14:17-22
മത്താ.- 13:36-43
“നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും.”
പിതാവിന്റെ രാജ്യത്തിൽ സൂര്യനെ പോലെ പ്രശോഭിക്കാനും സാധിക്കുകയെന്നതു നീതിമാൻമാർക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം ആണ്. തിന്മകൾ ചെയ്തും, നീതിരഹിതമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ അഗ്നിക്കിരയാക്കും. നീതിമാന്മാരെ സൂര്യപ്രഭപോലെ ഉയർത്തും.
സ്നേഹമുള്ളവരെ, നീതിയോടെ ജീവിക്കുന്നവർക്കും, തിന്മയിൽ ജീവിക്കുന്നവർക്കുമുള്ള പ്രതിഫലം എന്തെന്ന് ക്രിസ്തുനാഥൻ അറിയിക്കുകയാണ്. ഭൂമിയിൽ പ്രകാശപൂരിതമായ ജീവിതം നയിക്കുന്നവർക്ക് പിതാവിന്റെ രാജ്യത്തിൽ സൂര്യനെപോലെ പ്രശോ ഭിക്കാൻ അവസരമുണ്ടാകും. ഭൂമിയിൽ തിന്മനിറഞ്ഞ, അന്ധകാരം നിറഞ്ഞ ജീവിതം നയിക്കുന്നവന് അഗ്നിക്കിരയാകേണ്ടിവരും. ദൈവീകനീതിയും, സാമൂഹികനീതിയും കൂട്ടിയിണക്കി കൊണ്ടുള്ള ജീവിതമാണ് നാം നയിക്കേണ്ടത്. ദൈവത്തെ അറിഞ്ഞുകൊണ്ട് അവിടുത്തെ ഹിതം മനസ്സിലാക്കി ജീവിക്കുമ്പോൾ ദൈവീക നീതി എന്തെന്ന് അറിയാൻ സാധിക്കും. സഹോദരന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ നമുക്കും ആവശ്യമായി വന്നേക്കാമെന്ന തിരിച്ചറിവ് നമ്മിൽ മനുഷ്യത്വം ഉണ്ടാകുകയും ചെയ്യുമ്പോൾ സാമൂഹിക നീതിയിൽ ജീവിക്കാനായി സാധിക്കും.
നീതിക്കുവേണ്ടി ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർ സംതൃപ്തി അടയുമെന്ന് നമ്മെ കർത്താവ് പഠിപ്പിച്ചിട്ടും പലപ്പോഴും നാം നീതിയിൽ ജീവിക്കാൻ താല്പര്യം കാണിക്കാറില്ല. സംതൃപ്തിയും, സമാധാനവും അടങ്ങിയ ജീവിതം നാം ആഗ്രഹിച്ചിട്ടും നീതി പ്രവർത്തിക്കാതെ ജീവിച്ചിട്ട് ദൈവത്തെ പഴിചാരുന്നു. ദൈവീക നീതിയും, സാമൂഹിക നീതിയും കൂട്ടിയിണക്കി നന്മ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു ജീവിക്കാം.
സ്നേഹനാഥ, നീതിയിൽ അധിഷ്ഠിതമായി ജീവിക്കുവാനുള്ള കൃപ നൽകണമേയെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.