Categories: Daily Reflection

മാർച്ച് 19: വിശുദ്ധ യൗസേപ്പ്

വി.മത്തായിയുടെ സുവിശേഷത്തിൽ ആദ്യമായി 'നീതിമാൻ' എന്ന പദം ഉപയോഗിക്കുന്നത് യൗസേപ്പിതാവിനെ വിശേഷിപ്പിക്കാനാണ് (1 :19). എന്നാൽ, ഏറ്റവും അവസാനം 'നീതിമാൻ' എന്ന പദം ഉപയോഗിക്കുന്നത് യേശുവിനെ വിശേഷിപ്പിക്കാനാണ് (27 :19 )

ഇന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആണ്. വിശുദ്ധ ഗ്രന്ഥം യൗസേപ്പിതാവിനെ വിളിക്കുന്നത് നീതിമാൻ എന്നാണ്. ‘ദിക്കയോസ്’ എന്ന ഗ്രീക്ക് പദമാണ് ‘നീതിമാൻ’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നതു. വി.മത്തായിയുടെ സുവിശേഷത്തിൽ ആദ്യമായി ഈ പദം ഉപയോഗിക്കുന്നത് യൗസേപ്പിതാവിനെ വിശേഷിപ്പിക്കാനാണ് (മത്തായി 1 :19). ഏറ്റവും അവസാനം ഉപയോഗിക്കുന്നത് യേശുവിനെ വിശേഷിപ്പിക്കാനാണ് (മത്തായി 27 :19 ). യേശുവിനെ പീലാത്തോസ് വിസ്തരിക്കുമ്പോൾ പീലാത്തോസിന്റെ ഭാര്യ ആളയച്ചു പിലാത്തോസിനോട് പറയുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്” (മത്തായി 27 :19 ). സുവിശേഷത്തിന്റെ ആരംഭത്തിൽ, സുവിശേഷകൻ തന്നെ, യൗസേപ്പിതാവ് നീതിമാനാണ് എന്ന് വിലയിരുത്തുമ്പോൾ, സുവിശേഷത്തിന്റെ അവസാനത്തിൽ, യേശുവിനെകുറിച്ചുള്ള വിലയിരുത്തൽ നടത്തുന്നത് മറ്റൊരു കഥാപാത്രമായ പീലാത്തോസിന്റെ ഭാര്യയാണ്. മാനുഷികമായി ചിന്തിച്ചാൽ, ഒരപ്പനും മകനും കിട്ടാവുന്ന നല്ലൊരഭിപ്രായം. അപ്പൻ എങ്ങനെയോ അങ്ങനെ തന്നെ മകനും വളർന്നു വന്നു എന്നുള്ള ശക്തമായ സാക്ഷ്യം.

നീതിമാന്മാർക്കുള്ള പ്രതിഫലം എന്താണെന്നും വിശുദ്ധ മത്തായിയുടെ സുവിശേഷം സൂചിപ്പിക്കുന്നുണ്ട്. കളകളുടെ ഉപമകൾ വിശദീകരിക്കുമ്പോൾ “നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ ശോഭിക്കും” (മത്തായി 13 :43 ) എന്ന് യേശു പ്രസ്താവിക്കുന്നുണ്ട്. അന്ത്യവിധിയുടെ പശ്ചാത്തലത്തിൽ യേശു പറയുന്നത്, “നീതിമാന്മാർ നിത്യജീവനിലേക്കു പ്രവേശിക്കും” (മത്തായി 25 :46 ) എന്നാണ്. അതായത്, നീതിമാന്മാരുടെ പ്രതിഫലം നിത്യജീവനും ദൈവരാജ്യവും ആണ്.

ആരാണ് നീതിമാൻ? അന്ത്യവിധിയുടെ പശ്ചാത്തലത്തിൽ (മത്തായി 25 : 31 -46 ), മറ്റുള്ളവരെ കരുണയോടെ സഹായിക്കുന്നവരാണ് നീതിമാന്മാർ. അവരെയാണ്, വിധിയുടെ ദിവസത്തിൽ മനുഷ്യപുത്രൻ തന്റെ വലതുവശത്തു നിറുത്തുന്നത്. യൗസേപ്പിതാവിനെ അനുകരിച്ചു നമുക്കും കരുണയോടെ മറ്റുള്ളവരോട് പെരുമാറി ‘നീതിമാൻ’ എന്ന വിശേഷണം സ്വന്തമാക്കാം.

vox_editor

Share
Published by
vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago