
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ നാമഹേതുക തിരുന്നാൾ ആഘോഷിച്ചത് പാവങ്ങളോടും അശരണരോടും കൂടെ. ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ വംശരരായ മാതാപിതാക്കൾക്ക് ഡിസംബർ 17, 1936-ൽ അർജന്റീനയിൽ ജനിച്ച് ക്രിസ്തുമസ് ദിനത്തിൽ ജ്ഞാനസ്നാനത്തിലൂടെ ‘ജോർജ് മാരിയോ ബെർഗോളിയോ’ എന്ന പേര് സ്വീകരിച്ചു.
ഇന്നലെ 23 – തിങ്കളാഴ്ച തന്റെ നാമം പേറുന്ന വി. ജോർജിന്റെ തിരുനാൾ എന്തിലും വ്യത്യസ്തത തേടുന്ന പാപ്പാ ആഘോഷിച്ചത് സവിശേഷരീതിയിലാണ്. റോമിലെ നിർദ്ദനരും അശരണരും ആയവരുടെ കൂടെ ഈ ദിനം ചിലവഴിക്കാൻ പാപ്പാ തീരുമാനിച്ചു. ഈ ദിനം 3000 ഐസ്ക്രീമുകൾ ‘കാരിത്താസ് ‘ നിർദ്ദനരും അഭയാർത്ഥികളായവർക്കുമായി ദിവസേന നടത്തി പോരുന്ന ആതുരാലയ അടുക്കളകളിലും ഡോർമിറ്ററികളിലും ലഭ്യമാക്കികൊണ്ടാണ് പാപ്പാ ആഘോഷിച്ചത്. പാപ്പയുടെ ചാരിറ്റി ഓഫീസ് അതിന്റെ കുറിപ്പിൽ വ്യക്തമാക്കി നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
ബിരുദാനന്ത പഠന ശേഷം 1958, മാർച്ച് 11-ന് ഈശോസഭ നൊവിഷ്യേറ്റിൽ പ്രവേശിച്ച പാപ്പാ 1969 ഡിസംബർ 13- ന് പൗരിഹിത്യം സ്വീകരിച്ചു. നോവിസ് മാസ്റ്റർ, പ്രൊഫസർ, പ്രൊവിൻഷ്യൽ കൺസൾട്ടർ, റെക്ടർ, പ്രൊവിൻഷ്യൽ സുപ്പീരിയർ തുടങ്ങി നിരവധി ശുശ്രൂഷകളിലൂടെ സൊസൈറ്റിയെ പരിചരിച്ച ജോർജ് മാരിയോ ബർഗോളിയോയെ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1992 മെയ് 20- നു ബ്യുണസ് അയേഴ്സിന്റെ ഓക്സിലറി ബിഷപ്പാക്കുകയും 1997 ജൂൺ 3 നു കോ-അഡ്ജത്തോർ ആർച്ചുബിഷപ്പാക്കി ഉയർത്തുകയും 1998, ഫെബ്രുവരി 28-നു ആർച്ചു ബിഷപ്പായി അവരോധിക്കുകയും ചെയ്തു.
മൂന്ന് വർഷശേഷം വി ജോൺ പോൾ രണ്ടാമനിലാൽ 2001 ഫെബ്രുവരി 2-നു കർദ്ദിനാൾ പദവി നൽകപ്പെട്ട ആർച്ചുബിഷപ്പ് ജോർജ് ബേൽഗോറിയ 12 വർഷങ്ങൾക്കു ശേഷം 2013, മാർച്ച് 13-നു മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ 13-ആം നൂറ്റാണ്ടിലെ ജനപ്രിയ വിശുദ്ധനായ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ നാമം ഏറ്റെടുക്കുകയായിരുന്നു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.