
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ നാമഹേതുക തിരുന്നാൾ ആഘോഷിച്ചത് പാവങ്ങളോടും അശരണരോടും കൂടെ. ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ വംശരരായ മാതാപിതാക്കൾക്ക് ഡിസംബർ 17, 1936-ൽ അർജന്റീനയിൽ ജനിച്ച് ക്രിസ്തുമസ് ദിനത്തിൽ ജ്ഞാനസ്നാനത്തിലൂടെ ‘ജോർജ് മാരിയോ ബെർഗോളിയോ’ എന്ന പേര് സ്വീകരിച്ചു.
ഇന്നലെ 23 – തിങ്കളാഴ്ച തന്റെ നാമം പേറുന്ന വി. ജോർജിന്റെ തിരുനാൾ എന്തിലും വ്യത്യസ്തത തേടുന്ന പാപ്പാ ആഘോഷിച്ചത് സവിശേഷരീതിയിലാണ്. റോമിലെ നിർദ്ദനരും അശരണരും ആയവരുടെ കൂടെ ഈ ദിനം ചിലവഴിക്കാൻ പാപ്പാ തീരുമാനിച്ചു. ഈ ദിനം 3000 ഐസ്ക്രീമുകൾ ‘കാരിത്താസ് ‘ നിർദ്ദനരും അഭയാർത്ഥികളായവർക്കുമായി ദിവസേന നടത്തി പോരുന്ന ആതുരാലയ അടുക്കളകളിലും ഡോർമിറ്ററികളിലും ലഭ്യമാക്കികൊണ്ടാണ് പാപ്പാ ആഘോഷിച്ചത്. പാപ്പയുടെ ചാരിറ്റി ഓഫീസ് അതിന്റെ കുറിപ്പിൽ വ്യക്തമാക്കി നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
ബിരുദാനന്ത പഠന ശേഷം 1958, മാർച്ച് 11-ന് ഈശോസഭ നൊവിഷ്യേറ്റിൽ പ്രവേശിച്ച പാപ്പാ 1969 ഡിസംബർ 13- ന് പൗരിഹിത്യം സ്വീകരിച്ചു. നോവിസ് മാസ്റ്റർ, പ്രൊഫസർ, പ്രൊവിൻഷ്യൽ കൺസൾട്ടർ, റെക്ടർ, പ്രൊവിൻഷ്യൽ സുപ്പീരിയർ തുടങ്ങി നിരവധി ശുശ്രൂഷകളിലൂടെ സൊസൈറ്റിയെ പരിചരിച്ച ജോർജ് മാരിയോ ബർഗോളിയോയെ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1992 മെയ് 20- നു ബ്യുണസ് അയേഴ്സിന്റെ ഓക്സിലറി ബിഷപ്പാക്കുകയും 1997 ജൂൺ 3 നു കോ-അഡ്ജത്തോർ ആർച്ചുബിഷപ്പാക്കി ഉയർത്തുകയും 1998, ഫെബ്രുവരി 28-നു ആർച്ചു ബിഷപ്പായി അവരോധിക്കുകയും ചെയ്തു.
മൂന്ന് വർഷശേഷം വി ജോൺ പോൾ രണ്ടാമനിലാൽ 2001 ഫെബ്രുവരി 2-നു കർദ്ദിനാൾ പദവി നൽകപ്പെട്ട ആർച്ചുബിഷപ്പ് ജോർജ് ബേൽഗോറിയ 12 വർഷങ്ങൾക്കു ശേഷം 2013, മാർച്ച് 13-നു മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ 13-ആം നൂറ്റാണ്ടിലെ ജനപ്രിയ വിശുദ്ധനായ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ നാമം ഏറ്റെടുക്കുകയായിരുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.