Categories: World

പാരമ്പര്യങ്ങളും ആചാരങ്ങളും നവീകരിക്കാൻ ഇന്ത്യൻ സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ

പാരമ്പര്യങ്ങളും ആചാരങ്ങളും നവീകരിക്കാൻ ഇന്ത്യൻ സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ

ഷെറിൻ ഡൊമിനിക്

ബാഗ്ദാദ്: പൗരസ്ത്യ സഭകളിൽ ഒന്നായ കൽദായ സഭാ പാത്രിയാർക്കിസായ കർദിനാൾ ലൂയിസ് റാഫേൽ സാക്കോ, “കൽദായ സഭാ നവീകരണത്തിന്റെ യഥാർത്ഥ സ്വഭാവവും ആധികാരികതയും” എന്ന തലക്കെട്ടോടെ, പ്രസിദ്ധീകരിച്ച ഇടയ ലേഖനത്തിലാണ് സഭാ നവീകരണത്തെപറ്റിയുള്ള ചിന്ത വ്യക്തമാക്കിയത്. വരുംതലമുറക്കുവേണ്ടി ആധുനികത വച്ചു നീട്ടുന്ന ചോദ്യങ്ങൾക്കും വെല്ലുവിളികൾക്കും ഉത്തരം നൽകാൻ സഭ ബാധ്യസ്ഥയാണെന്നും അതിനാൽ തനതായ മിഷനറി സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും മാറ്റങ്ങൾ വരുത്താൻ ആരും ഭയക്കരുതെന്ന് പാത്രിയാർക്കിസ് പറയുന്നു.

ഇന്നിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും മുൻഗാമികളുടേതിന് സമമല്ലെന്നും, അതിനാൽ അവ ആധുനിക സമൂഹത്തിനു അനുരൂപണപ്പെട്ടു രൂപപ്പെടേണ്ടതാണെന്നും ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം തങ്ങളുടെ ആരാധനക്രമ ഗ്രന്ഥങ്ങൾ അറബിക്, കുർദിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങി കൽദായ സഭ രൂപംകൊണ്ടിട്ടുള്ള പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്തു തയാറാക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചുകൊണ്ടാണ് കേരള സീറോ മലബാർ സഭയെ ഉദാഹരണമായി പാത്രിയാർക്കിസ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ സീറോ മലബാർ സഭ തങ്ങളുടെ ആരാധനക്രമ ഗ്രന്ഥങ്ങൾ മൂലഭാഷയായ കൽദായ -സിറിയക് ഭാഷയിൽ നിന്നും വിശ്വാസികൾക്ക് മനസിലാകും വിധം മലയാളത്തിലേക്ക് തർജിമ ചെയ്തത് ആ സഭയിലെ നവീകരണ പ്രക്രിയയുടെ ഭാഗമായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.

തങ്ങളുടേത് ഒരു സഭയാണെന്നും, പൈതൃകം സൂക്ഷിക്കാൻ പോന്ന മ്യൂസിയം അല്ല എന്നും കർദിനാൾ ഓർമിപ്പിച്ചു. സത്യത്തിൽ പൗരസ്ത്യസഭകളായ കൽദായ, അസ്സീറിയൻ, അർമേനിയൻ, സിറിയക്, കോപ്റ്റിക്, മറൊനൈറ്റ് തുടങ്ങിയ സഭകൾ ഇന്നിന്റെ ഭൗതീക-രാഷ്ട്രീയ സാഹചര്യവും, മതപീഢനങ്ങളും മറ്റു സമ്മർദ്ദങ്ങളും വഴി, അവയുടെ മിഷനറിമാനവും സുവിശേഷവൽക്കരണ സ്വഭാവവും അപകടത്തിലായേക്കാം എന്നദ്ദേഹം ഭയപ്പെടുന്നുമുണ്ട്. കൽദായ സഭ അതിന്റെ പഴയ പാരമ്പര്യങ്ങളിൽത്തന്നെ ഒതുങ്ങി നിൽക്കുകയാണെങ്കിൽ പുതിയ തലമുറയെ സഭ നഷ്ടപ്പെടുത്തുമെന്നും വിലയിരുത്തി, സഭയിലെ നവീകരണത്തിന് അദ്ദേഹം ഊന്നൽ കൊടുക്കുന്നു.

ലോകം ഒരു ഡിജിറ്റൽ വില്ലേജ് ആയികൊണ്ടിരിക്കുന്ന ഇന്നിന്റെ സാഹചര്യത്തിൽ പൗരസ്ത്യസഭകൾ വ്യത്യസ്തഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുന്ന വിവിധ രാജ്യങ്ങളിൽ ഇപ്പോഴുണ്ട്. അതിനാൽത്തന്നെ, ഇന്നിന്റെ ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമായി സഭാപൈതൃകം കാര്യമായി വിലയിരുത്തേണ്ട ഒന്നാണെന്നും ഇടയ ലേഖനം ഓർമിപ്പിക്കുന്നു.

 

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago