Categories: World

പാരമ്പര്യങ്ങളും ആചാരങ്ങളും നവീകരിക്കാൻ ഇന്ത്യൻ സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ

പാരമ്പര്യങ്ങളും ആചാരങ്ങളും നവീകരിക്കാൻ ഇന്ത്യൻ സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ

ഷെറിൻ ഡൊമിനിക്

ബാഗ്ദാദ്: പൗരസ്ത്യ സഭകളിൽ ഒന്നായ കൽദായ സഭാ പാത്രിയാർക്കിസായ കർദിനാൾ ലൂയിസ് റാഫേൽ സാക്കോ, “കൽദായ സഭാ നവീകരണത്തിന്റെ യഥാർത്ഥ സ്വഭാവവും ആധികാരികതയും” എന്ന തലക്കെട്ടോടെ, പ്രസിദ്ധീകരിച്ച ഇടയ ലേഖനത്തിലാണ് സഭാ നവീകരണത്തെപറ്റിയുള്ള ചിന്ത വ്യക്തമാക്കിയത്. വരുംതലമുറക്കുവേണ്ടി ആധുനികത വച്ചു നീട്ടുന്ന ചോദ്യങ്ങൾക്കും വെല്ലുവിളികൾക്കും ഉത്തരം നൽകാൻ സഭ ബാധ്യസ്ഥയാണെന്നും അതിനാൽ തനതായ മിഷനറി സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും മാറ്റങ്ങൾ വരുത്താൻ ആരും ഭയക്കരുതെന്ന് പാത്രിയാർക്കിസ് പറയുന്നു.

ഇന്നിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും മുൻഗാമികളുടേതിന് സമമല്ലെന്നും, അതിനാൽ അവ ആധുനിക സമൂഹത്തിനു അനുരൂപണപ്പെട്ടു രൂപപ്പെടേണ്ടതാണെന്നും ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം തങ്ങളുടെ ആരാധനക്രമ ഗ്രന്ഥങ്ങൾ അറബിക്, കുർദിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങി കൽദായ സഭ രൂപംകൊണ്ടിട്ടുള്ള പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്തു തയാറാക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചുകൊണ്ടാണ് കേരള സീറോ മലബാർ സഭയെ ഉദാഹരണമായി പാത്രിയാർക്കിസ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ സീറോ മലബാർ സഭ തങ്ങളുടെ ആരാധനക്രമ ഗ്രന്ഥങ്ങൾ മൂലഭാഷയായ കൽദായ -സിറിയക് ഭാഷയിൽ നിന്നും വിശ്വാസികൾക്ക് മനസിലാകും വിധം മലയാളത്തിലേക്ക് തർജിമ ചെയ്തത് ആ സഭയിലെ നവീകരണ പ്രക്രിയയുടെ ഭാഗമായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.

തങ്ങളുടേത് ഒരു സഭയാണെന്നും, പൈതൃകം സൂക്ഷിക്കാൻ പോന്ന മ്യൂസിയം അല്ല എന്നും കർദിനാൾ ഓർമിപ്പിച്ചു. സത്യത്തിൽ പൗരസ്ത്യസഭകളായ കൽദായ, അസ്സീറിയൻ, അർമേനിയൻ, സിറിയക്, കോപ്റ്റിക്, മറൊനൈറ്റ് തുടങ്ങിയ സഭകൾ ഇന്നിന്റെ ഭൗതീക-രാഷ്ട്രീയ സാഹചര്യവും, മതപീഢനങ്ങളും മറ്റു സമ്മർദ്ദങ്ങളും വഴി, അവയുടെ മിഷനറിമാനവും സുവിശേഷവൽക്കരണ സ്വഭാവവും അപകടത്തിലായേക്കാം എന്നദ്ദേഹം ഭയപ്പെടുന്നുമുണ്ട്. കൽദായ സഭ അതിന്റെ പഴയ പാരമ്പര്യങ്ങളിൽത്തന്നെ ഒതുങ്ങി നിൽക്കുകയാണെങ്കിൽ പുതിയ തലമുറയെ സഭ നഷ്ടപ്പെടുത്തുമെന്നും വിലയിരുത്തി, സഭയിലെ നവീകരണത്തിന് അദ്ദേഹം ഊന്നൽ കൊടുക്കുന്നു.

ലോകം ഒരു ഡിജിറ്റൽ വില്ലേജ് ആയികൊണ്ടിരിക്കുന്ന ഇന്നിന്റെ സാഹചര്യത്തിൽ പൗരസ്ത്യസഭകൾ വ്യത്യസ്തഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുന്ന വിവിധ രാജ്യങ്ങളിൽ ഇപ്പോഴുണ്ട്. അതിനാൽത്തന്നെ, ഇന്നിന്റെ ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമായി സഭാപൈതൃകം കാര്യമായി വിലയിരുത്തേണ്ട ഒന്നാണെന്നും ഇടയ ലേഖനം ഓർമിപ്പിക്കുന്നു.

 

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

1 week ago