
അനിൽ ജോസഫ്
പെരുങ്കടവിള: പാണ്ടിമാംപാറ വിശുദ്ധ അന്തോണീസ് ദേവാലയം ആശീര്‍വദിച്ചു. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ദേവാലയങ്ങള്‍ അദ്ധ്യാത്മിക ചൈതന്യത്തിന്‍റെ സൗധങ്ങളാണെന്ന് ബിഷപ് ദൈവജനത്തെ ഓർമ്മിപ്പിച്ചു. പ്രാര്‍ത്ഥനയോടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജീവിതത്തിലെ പ്രയാസങ്ങള്‍ നിസാരങ്ങളായിമാറുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
1962 കാലഘട്ടത്തില്‍ നെയ്യാര്‍ ഡാം നിര്‍മ്മാണ വേളയില്‍ പുന:രധിവസിപ്പിക്കപെട്ടവരാണ് പാണ്ടിമാംപാറയിലെ ഏറെകുറെ വിശ്വാസികളും.1968-ല്‍ ഓലഷെഡിലാണ് അന്നത്തെ വികാരി ഫാ.അലോഷ്യസ് ഒ.സി.ഡി. ദേവാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ തകര്‍ച്ചയുടെ വക്കിലേക്കെത്തിയ ദേവാലയത്തെ നിലവിലെ വികാരി ഫാ.ആല്‍ബി മുല്ലോത്തിന്‍റെ നേതൃത്വത്തിലാണ് പുന:രുദ്ധാരണം ചെയ്യ്ത്. കോഴിക്കോട് രൂപതയിലെ വൈദികനായ ഫാ.ആല്‍ബി മുല്ലോത്തിന്‍റെ ശ്രമകരായ പ്രവര്‍ത്തനം മൂലമാണ് 6 മാസം കൊണ്ട് ദേവാലയം നാടിന് സമര്‍പ്പിച്ചത്.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, കട്ടയ്ക്കോട് ഫെറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.ഡെന്നിസ്കുമാര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.ബെന്‍ബോസ്, ഫാ.രാജേഷ്, ബിഷപ്പ് സെക്രട്ടറി ഫാ.രാഹുല്‍ ലാൽ തുടങ്ങിയവര്‍ ആശീര്‍വാദ കര്‍മ്മങ്ങളില്‍ സഹ കാര്‍മ്മികരായി.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.