Categories: Kerala

ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാൻ മുഖ്യമന്ത്രി തയ്യാറാകണം; സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ

ന്യൂനപക്ഷത്തിന്റെ പേരിൽ ക്ഷേമം മുഴുവൻ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപമൊന്നാകെ ക്രിസ്ത്യാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല...

സ്വന്തം ലേഖകൻ

കൊച്ചി: ന്യൂനപക്ഷത്തിന്റെ മറവിൽ ഒരു മതവിഭാഗത്തിനുവേണ്ടി മാത്രമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി.സി.സെബാസ്റ്റ്യൻ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സച്ചാർ റിപ്പോർട്ടിന്റെയും പാലൊളി കമ്മിറ്റിയുടെയും പശ്ചാത്തലത്തിൽ ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിന് മാത്രമായി ആവിഷ്കരിക്കുന്ന പദ്ധതികൾ ന്യൂനപക്ഷ പദ്ധതികൾ എന്ന ലേബലിൽ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ശരിയായ നടപടിയല്ല. ഇത് ക്രൈസ്തവർ ഉൾപ്പെടെ ഇതര ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നതും, പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യമായി അർഹതയുണ്ടെന്നിരിക്കെ ക്രൈസ്തവരുൾപ്പെടെ ഇതര വിഭാഗങ്ങളോട് കാണിക്കുന്ന നീതിനിഷേധം ധികാരപരവും നീതികരണമില്ലാത്തതുമാണ്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ നേരിട്ടുനൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണവും, ആനുപാതിക പങ്കുവയ്ക്കലുകളിലെ അട്ടിമറികളും അന്വേഷണവിധേയമാക്കേണ്ടതാണ്. ന്യൂനപക്ഷത്തിന്റെ പേരിൽ ക്ഷേമം മുഴുവൻ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപമൊന്നാകെ ക്രിസ്ത്യാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല.

സർക്കാർ ജോലികളിൽ 12 ശതമാനം സംവരണവും, ക്ഷേമപദ്ധതികളിലൂടെ വാൻ ആനുകൂല്യവും നൽകി ഒരു സമുദായത്തെ നിരന്തരം പീണിപ്പിച്ചിട്ട് മതനിരപേക്ഷത പ്രസംഗിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും നിലപാട് ഏറെ വിചിത്രമാണ്. ഇതേ നയം തന്നെയാണ് കോൺഗ്രസ് സർക്കാരും മുൻകാലങ്ങളിൽ തുടർന്നത്.

ന്യൂനപക്ഷമെന്ന പേരിൽ ക്രൈസ്തവർക്ക് അർഹതപ്പെട്ടത് ലഭിക്കേണ്ടത് ഔദാര്യമല്ല, അവകാശമാണ്. പക്ഷേ ഈ നില തുടർന്നാൽ നിയമഭേദഗതിയിലൂടെയും, ഉത്തരവുകളിലൂടെയും ഈ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ക്രൈസ്തവസമൂഹം തിരിച്ചറിയണമെന്ന് വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.

vox_editor

Recent Posts

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

3 weeks ago