Categories: World

നൈജീരിയയിൽ ക്രിസ്ത്യൻ കൂട്ടക്കുരുതിയി; ജനുവരി 15 മുതൽ ഇതുവരെ 25 ഗ്രാമങ്ങളിൽ നിന്ന് ക്രിസ്ത്യാനികളെ തുടച്ചുനീക്കി

നൈജീരിയയിൽ ക്രിസ്ത്യൻ കൂട്ടക്കുരുതിയി; ജനുവരി 15 മുതൽ ഇതുവരെ 25 ഗ്രാമങ്ങളിൽ നിന്ന് ക്രിസ്ത്യാനികളെ തുടച്ചുനീക്കി

സ്വന്തം ലേഖകൻ

അബൂജ: നൈജീരിയയിൽ ഈ വർഷം ജനുവരി 15-ന് ആരംഭിച്ച ക്രിസ്ത്യൻ കൂട്ടക്കുരുതിയിയിൽ ഇതുവരെ 25 ഗ്രാമങ്ങളിൽ നിന്ന് ക്രിസ്ത്യാനികളെ പൂർണ്ണമായും തുടച്ചുനീക്കി. അതായത്, കണക്കനുസരിച്ച് ഈ വർഷം മാത്രം ജനുവരി മുതൽ മാർച്ച് വരെ വിശ്വാസത്തിന്റെ പേരിൽ 6,000-ൽ അധികം നിരപരാധികളായ ക്രൈസ്തവരാണ് കൊല ചെയ്യപ്പെട്ടതെന്ന് നൈജീരിയയിലെ സഭാ നേതൃത്വങ്ങൾ പറയുന്നു. ഫുലാനി റാഡിക്കലുകളാണ് ഇതിനുപിന്നിലെന്നും അവർ പറയുന്നു.

രാത്രിയെന്നും പകലെന്നുമില്ലാതെയാണ് ആക്രമങ്ങൾ നടത്തപ്പെടുന്നത്. ‘ഒരു പ്രഭാതത്തിൽ നടന്ന അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ജനക്കൂട്ടം പള്ളികളിൽ അഭയം തേടാൻ ശ്രമിച്ചു. എന്നാൽ, അക്രമികൾ ഓടിവന്ന് ആ ഗ്രാമീണരെ വധിക്കുകയും ഒമ്പതു പള്ളികളും നിരവധി വീടുകളും കത്തിക്കുകയും ചെയ്തു’. എന്ന് അബൂജയിൽ നിന്നുള്ള ഒരു വക്താവ് പറഞ്ഞു.

നൈജീരിയയിൽ ക്രൈസ്തവ പീഡനം ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. തീവ്രമായ ഇസ്ലാമിക് പഠനങ്ങളും അതിന്റെ പ്രചരിപ്പിക്കലുമാണ് ക്രിസ്ത്യാനികളെ ഉൻമൂലനം ചെയ്യുകയെന്ന ചിന്തയിലേയ്ക്കും പ്രവർത്തിയിലേയ്ക്കും പല തീവ്ര മുസ്ളീം സംഘങ്ങളെയും എത്തിക്കുന്നത്. ‘ഇത് വ്യക്തമായ വംശഹത്യ എന്നതിൽ സംശയമില്ല. ലോകരാഷ്രങ്ങളുടെ തക്കതായ ഇടപെടൽ അത്യാവശ്യവുമാണ്’ ക്രിസ്ത്യൻ നേതൃത്വം പറയുന്നു.

നൈജീരിയയിലെ ക്രൈസ്തവർക്കെതിരേയുള്ള ആക്രമണം മതവിശ്വാസത്തിന്റെ പേരിൽ മാത്രമുള്ളതല്ലെന്നും, മറിച്ച് സാമ്പത്തികത്തിന്റെ മറയുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്. കാരണം, മലമ്പ്രദേശങ്ങളിൽ നിന്നുള്ള മുസ്ലിംങ്ങളാണ് ആക്രമണകാരികൾ. ഇരകൾ താഴ്വാരത്തു താമസിക്കുന്ന ക്രൈസ്തവരും. മുസ്ലിംങ്ങകൾ ആട്, കാലി വളർത്തൽ ജോലി ചെയ്യുന്നു. ക്രൈസ്തവർ കൃഷിയും. ആടുകളെ മേയ്ക്കാനും വളർത്താനും താഴ്വാരങ്ങളിലെ ക്രൈസ്തവരെ തുരത്തി കൃഷിയിടങ്ങൾ സ്വന്തമാക്കാനാണ് ഗ്രാമങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നതെന്നും, ഇസ്ലാമിക തീവ്രവാദികൾ ഈ അവസരം മുതലെടുത്ത് ആടു വളർത്തുന്ന മുസ്ലിംങ്ങളിലൂടെ തങ്ങളുടെ ലക്‌ഷ്യം നടപ്പിലാക്കുന്നു. അങ്ങനെ, മതവും സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തലങ്ങൾ ഈ ആക്രമണങ്ങൾക്കുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഇങ്ങനെയുള്ള സാഹചര്യങ്ങൾ നിലനിൽക്കെ, ക്രിസ്ത്യാനികൾക്ക് വേണ്ടരീതിയിൽ കൂടുതൽ സംരക്ഷണം നല്കപ്പെടേണ്ടത് ആവശ്യമാണെന്ന് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യം ഉയർന്നിട്ടും ഫലം ഉണ്ടാകുന്നില്ല എന്ന പരാതിയിലാണ് ക്രിസ്ത്യാനികൾ. രാഷ്ട്രീയ നേതാക്കന്മാർ തങ്ങളെ പൂർണ്ണമായും ഉപേക്ഷിച്ചതായി ക്രിസ്ത്യൻ സമൂഹം പറയുന്നു.

vox_editor

View Comments

  • Let us not loose heart. Let us respond with prayer and christian action imbued with the spirit of the Gospel.

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago