
സ്വന്തം ലേഖകന്‍
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ 22- ാമത് രൂപതാ ദിനാഘോഷം നാളെ. വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഇത്തവണ ലളിതമായ ചടങ്ങുകളോടെയാണ് രൂപതാ ദിനാഘോഷം നടക്കുന്നത്.
ജനംസംഖ്യാ അടിസ്‌ഥാനത്തിൽ മുബൈ കഴിഞ്ഞാൽ അടുത്ത സ്‌ഥാനമുളള തിരുവനന്തപുരം അതിരൂപതയെ 1996- ലാണ് അന്ന് മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ വിഭജിച്ച് നെയ്യാറ്റിൻകര രൂപത സ്‌ഥാപിച്ചത്. നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന രൂപതയിൽ നിലവിൽ 2 ലക്ഷത്തോളം വിശ്വാസികളുണ്ട്. 1497 ചതുരശ്ര കിലോമീറ്ററാണ് രൂപതയുടെ വിസ്‌തൃതി. നാളെ ഉച്ചക്ക് 2.30-ന് രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയാണ് മുഖ്യ ചടങ്ങ്.
വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി. പി. ജോസ്, നെടുമങ്ങാട് റീജിയൻ കോ-ഓർഡിനേറ്റർ മോൺ. റുഫസ് പയസ്‌ലിൻ, കാട്ടാക്കട റീജിയന്‍ കോ- ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍
ചാൻസിലർ ഡോ. ജോസ് റാഫേല്‍ ,ജുഡീഷ്യൽ വികാർ ഡോ. സെൽവരാജൻ തുടങ്ങിയവർ സഹകാർമ്മികരാവും.
തുടർന്ന് ആഗോള കത്തോലിക്കാ സഭ യുവജനവർഷം ആചരിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപതയിലെ യുവജന വർഷ പ്രഖ്യാപനവും, തുർന്ന് യുവജന വർഷ ലോഗോ പ്രകാശനവും നടക്കും. യുവജന വർഷ കർമ്മ പദ്ധതിയുടെ പ്രഖ്യാപനം രൂപതാ ബിഷപ് നിർവ്വഹിക്കും.
രൂപതയിലെ 247 ദേവാലയങ്ങളിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ 11 ഫൊറോനകളിൽ നിന്നുളള എൽ.സി.വൈ.എം. പ്രസിഡന്റുമാരും പ്രവർത്തകരും, കെ.എൽ.സി.എ., കെ.എൽ.സി.ഡബ്ല്യൂ.എ., തുടങ്ങി വിവിധ സംഘടനകളുടെ പ്രതി നിധികളും രൂപതാ ദിനാഘോഷത്തിൽ പങ്കെടുക്കുമെന്ന് വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അറിയിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.