
സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: വിശുദ്ധ വാരത്തില്‍ ലത്തീന്‍ ആരാധന ക്രമത്തിലെ പരമ്പരാഗത ആനുഷ്ടാനമായ തൈല പരികര്‍മ്മ പൂജയും അതോടൊപ്പം നടന്നുവരുന്ന പൗരോഹിത്യ നവീകരണവും നടത്തി. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന തിരുകർമ്മങ്ങള്‍ക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിൽ പങ്കുചേരുവാൻ വിളിക്കപ്പെട്ടവരാണ് വൈദികരെന്നും, തങ്ങളുടെ അജപാലന ശുശ്രൂഷകളിലൂടെ യേശുവിന്റെ ജീവിതം തുടരുന്നവരാണ് വൈദീകരെന്നും, വചന പ്രഘോഷണത്തിലൂടെയും ദിവ്യരഹസ്യങ്ങളുടെ ആഘോഷത്തിലൂടെയും ബലിയർപ്പണത്തിലൂടെയും ആത്മാവിന്റെ ശക്തി സ്വന്തമാക്കുകയും അത് എല്ലാ വിശ്വാസികൾക്കും പകർന്നുകൊടുക്കുകയും ചെയ്യുവാൻ വിളിക്കപ്പെട്ടവരാണ് വൈദീകരെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
ദിവ്യബലി മദ്ധ്യേയുള്ള കാഴ്ചവയ്പില്‍ മാമോദീസ, സ്ഥൈര്യലേപനം, രോഗീലേപനം, തിരുപ്പട്ടം, ദേവാലയ ആശീർവാദം തുടങ്ങിയവയുടെ പരികര്‍മ്മത്തിനുളള തൈലങ്ങൾ നെയ്യാറ്റിന്‍കര റീജിയനെ പ്രതിനിധീകരിച്ച് മോണ്‍.സെല്‍വരാജും, നെടുമങ്ങാടിനെ പ്രതിനിധീകരിച്ച് മോൺ.റൂഫസ് പയസ് ലീനും, കാട്ടാക്കടയെ പ്രതിനിധീകരിച്ച് മോണ്‍.വിൻസെന്റ് കെ.പീറ്ററും സമര്‍പ്പിച്ചു. കൂടാതെ, മോണ്‍.ജി.ക്രിസ്തുദാസ്, മോണ്‍.വി.പി.ജോസ്, റവ.ഡോ.ജോസ് റാഫേൽ, റവ.ഡോ.രാജാദാസ്, റവ.ഫാ.വത്സലൻ ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
തൈല പരികര്‍മ്മ പൂജയിലും തിരുകർമ്മങ്ങളിലും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുളള അൽമായ പ്രതിനിധികളും, സന്യാസിനികളും, രൂപതയിലെ വൈദികരും പങ്കെടുത്തു. പൗരോഹിത്യ നവീകരണത്തിന് മുന്നൊരുക്കമായി തിങ്കളാഴ്ച്ച രാവിലെ മുതൽ ഉച്ചവരെ വൈദീകർക്ക് വേണ്ടി ധ്യാനവും അനുരഞ്ജനശുശ്രൂഷയും ഉണ്ടായിരുന്നു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.