
സെഫാ :- 3: 14 – 18
ലുക്കാ:- 1: 39 – 56
“നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹീതം.”
പിതാവായ ദൈവത്തിൽനിന്നും ഉത്തരവാദിത്വം ഏറ്റെടുത്തതിനു ശേഷം, എലിസബത്ത് പുണ്യവതിയെ കാണുവാനും സഹായിക്കുവാനുമായി വരുന്ന പരിശുദ്ധമറിയത്തോട് എലിസബത്ത് പറയുകയാണ്: “നീ സ്ത്രീകളിൽ അനുഗ്രഹീതം, നിന്റെ ഉദരഫലവും അനുഗ്രഹീത”മെന്ന്.
ഗബ്രിയൽ മാലാഖ യിൽ നിന്നും ദൈവിക പദ്ധതിയറിഞ്ഞ മറിയം ഉടൻതന്നെ തന്റെ ദൗത്യത്തിലേർപ്പെടുകയാണ്. ഈ ദൗത്യത്തിലേർപ്പെടുന്നയവസരത്തിൽ ഒരു സ്ത്രീയിൽ നിന്നും കിട്ടാവുന്ന വലിയൊരു ആശംസയാണ് പരിശുദ്ധ മറിയത്തിന് എലിസബത്ത് നൽകുന്നത്.
സ്നേഹമുള്ളവരെ, സ്ത്രീകളിൽ അനുഗ്രഹീതയായ പരിശുദ്ധ മറിയം നമ്മെയെല്ലാവരെയും പരിശുദ്ധിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഒരു സാധാരണ സ്ത്രീയായിരുന്ന മറിയം, പരിശുദ്ധയായതും ദൈവമാതാവായതും അനുഗ്രഹിക്കപ്പെട്ടവളായതും ദൈവീകപദ്ധതി ഏറ്റെടുത്തതുമുതലാണ്. “ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.” എന്നുപറഞ്ഞുകൊണ്ട് തന്നെത്തന്നെ വിട്ടുകൊടുത്തപ്പോൾ മനുഷ്യ രക്ഷയ്ക്ക് കാരണമായി.
പൂർണ്ണമായ ഈ വിട്ടുകൊടുക്കലിലൂടെ തന്റെ വിട്ടുകൊടുക്കൽ വെറും വാക്കിൽ ഒതുക്കിനിർത്താതെ എല്ലാ തലത്തിലും പാലിച്ചുകൊണ്ട് സഹനത്തിന്റെ അമ്മയായി മാറുകയും, നമ്മുടെ എല്ലാവരുടെയും അമ്മയായി മാറുകയും ചെയ്തു. ഈ അമ്മയുടെ സാന്നിധ്യത്തിലൂടെ ദൈവീക സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുമെന്നതാണ് മറ്റൊരു സത്യം.
അലങ്കാര പ്രഭാപൂരിതമായ കുരിശടിയിലോ, കോടികൾ മുടക്കി പണിത കുരിശടിയിലോ മാത്രം പരിശുദ്ധ മാതാവിനെ കാണാൻ ശ്രമിക്കാതെ, നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ പരിശുദ്ധ അമ്മയെ പ്രതിഷ്‌ഠിച്ചുകൊണ്ട് പരിശുദ്ധ അമ്മയോടൊപ്പം ദൈവത്തെ സ്തുതിക്കാനായി നമ്മുക്ക് പരിശ്രമിക്കാം.
സ്നേഹസ്വാരുപനായ ദൈവമേ, പരിശുദ്ധ അമ്മയോടൊപ്പം അങ്ങയെ മഹത്വപ്പെടുത്തി, നന്മയിൽകൂടി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.