
സെഫാ :- 3: 14 – 18
ലുക്കാ:- 1: 39 – 56
“നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹീതം.”
പിതാവായ ദൈവത്തിൽനിന്നും ഉത്തരവാദിത്വം ഏറ്റെടുത്തതിനു ശേഷം, എലിസബത്ത് പുണ്യവതിയെ കാണുവാനും സഹായിക്കുവാനുമായി വരുന്ന പരിശുദ്ധമറിയത്തോട് എലിസബത്ത് പറയുകയാണ്: “നീ സ്ത്രീകളിൽ അനുഗ്രഹീതം, നിന്റെ ഉദരഫലവും അനുഗ്രഹീത”മെന്ന്.
ഗബ്രിയൽ മാലാഖ യിൽ നിന്നും ദൈവിക പദ്ധതിയറിഞ്ഞ മറിയം ഉടൻതന്നെ തന്റെ ദൗത്യത്തിലേർപ്പെടുകയാണ്. ഈ ദൗത്യത്തിലേർപ്പെടുന്നയവസരത്തിൽ ഒരു സ്ത്രീയിൽ നിന്നും കിട്ടാവുന്ന വലിയൊരു ആശംസയാണ് പരിശുദ്ധ മറിയത്തിന് എലിസബത്ത് നൽകുന്നത്.
സ്നേഹമുള്ളവരെ, സ്ത്രീകളിൽ അനുഗ്രഹീതയായ പരിശുദ്ധ മറിയം നമ്മെയെല്ലാവരെയും പരിശുദ്ധിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഒരു സാധാരണ സ്ത്രീയായിരുന്ന മറിയം, പരിശുദ്ധയായതും ദൈവമാതാവായതും അനുഗ്രഹിക്കപ്പെട്ടവളായതും ദൈവീകപദ്ധതി ഏറ്റെടുത്തതുമുതലാണ്. “ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.” എന്നുപറഞ്ഞുകൊണ്ട് തന്നെത്തന്നെ വിട്ടുകൊടുത്തപ്പോൾ മനുഷ്യ രക്ഷയ്ക്ക് കാരണമായി.
പൂർണ്ണമായ ഈ വിട്ടുകൊടുക്കലിലൂടെ തന്റെ വിട്ടുകൊടുക്കൽ വെറും വാക്കിൽ ഒതുക്കിനിർത്താതെ എല്ലാ തലത്തിലും പാലിച്ചുകൊണ്ട് സഹനത്തിന്റെ അമ്മയായി മാറുകയും, നമ്മുടെ എല്ലാവരുടെയും അമ്മയായി മാറുകയും ചെയ്തു. ഈ അമ്മയുടെ സാന്നിധ്യത്തിലൂടെ ദൈവീക സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുമെന്നതാണ് മറ്റൊരു സത്യം.
അലങ്കാര പ്രഭാപൂരിതമായ കുരിശടിയിലോ, കോടികൾ മുടക്കി പണിത കുരിശടിയിലോ മാത്രം പരിശുദ്ധ മാതാവിനെ കാണാൻ ശ്രമിക്കാതെ, നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ പരിശുദ്ധ അമ്മയെ പ്രതിഷ്‌ഠിച്ചുകൊണ്ട് പരിശുദ്ധ അമ്മയോടൊപ്പം ദൈവത്തെ സ്തുതിക്കാനായി നമ്മുക്ക് പരിശ്രമിക്കാം.
സ്നേഹസ്വാരുപനായ ദൈവമേ, പരിശുദ്ധ അമ്മയോടൊപ്പം അങ്ങയെ മഹത്വപ്പെടുത്തി, നന്മയിൽകൂടി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.