Categories: Daily Reflection

നീതി, അനീതിയുടെ കൈകളിൽ അകപ്പെട്ടാൽ

നീതി, അനീതിയുടെ കൈകളിൽ അകപ്പെട്ടാൽ

ജറമിയ 26,11-16.24
മത്തായി 14 : 1-12

“സ്‌നാപകയോഹന്നാന്റെ ശിരസ്‌സ്‌ ഒരു തളികയില്‍വച്ച്‌ എനിക്കു തരിക.
രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച്‌ അത്‌ നല്‍കാന്‍ അവന്‍ ആജ്‌ഞാപിച്ചു”

ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന സന്ദേശം അത്രയ്ക്ക് സന്തോഷം നൽകുന്ന ഒന്നല്ല. കാരണം, ‘നീതിയെ കൊലചെയ്യുന്ന സംഭവത്തിന്റെ വിവരണമാണ്’ ഇന്നത്തെ സുവിശേഷം. സത്യത്തിൽ, ഈ സുവിശേഷം നീതിക്കുവേണ്ടി നിൽക്കുന്നവർക്ക്, അനീതിയെ നേരിടേണ്ടി വരുമ്പോൾ സംഭവിക്കാവുന്ന സഹനത്തെ പഠിപ്പിക്കുന്നുണ്ട്.

നീതി, അനീതിയുടെ കൈകളിൽ അകപ്പെട്ട്‌പോയാൽ, അനീതിയുടെ മുഖം പേറുന്നവർക്കു മനുഷ്യത്വം തീരെ ഇല്ലാതെ ആയിപ്പോയാൽ പിന്നെ സംഭവിക്കുന്നത് ജീവനെടുക്കൽ തന്നെയാണ്.

സ്നാപകയോഹന്നാന്റെ ജീവിതം നമ്മെപഠിപ്പിക്കുന്നത്, മരിക്കേണ്ടി വന്നാലും നീതിയെ മാത്രം സ്നേഹിക്കുവാനാണ്. സ്‌നാപകയോഹന്നാന്റെ ജീവിതാന്ത്യന്തത്തിൽ നിന്നും, യേശുവും യഥാർത്ഥത്തിൽ ഉൾക്കൊണ്ട പാഠം അത് തന്നെയാണ്. അതായത്, ‘ജീവൻ നഷ്‌ടപ്പെടുത്തേണ്ടി വന്നാലും നീതിയെ നഷ്‌ടപ്പെടുത്താൻ പാടില്ല’.

നീതിയുടെ മനുഷ്യരായി ജീവിക്കണമെങ്കിൽ, ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള കോബ്രൊമൈസകളോട് വിടപറയേണ്ടതായിട്ടുണ്ട്. ക്രിസ്തു, ദൈവത്തിന്റെ രാജ്യം സ്വപ്നം കണ്ടു. അതിനുവേണ്ടി മാത്രം അധ്വാനിച്ചു, ജീവിച്ചു. എന്നാൽ, അതിനു പകരമായി സ്വജീവൻ ബലിയാക്കേണ്ടി വന്നു.

ഇന്ന് തിരുസഭ വിശുദ്ധ ജോൺ മരിയ വിയാനിയുടെ ഓർമ്മദിനം ആഘോഷിക്കുന്നു. ഇടവക വികാരിമാരുടെ തിരുനാൾ ദിനമാണ് ഇന്ന്. കുമ്പസാരത്തിന്റെ മധ്യസ്ഥനായും വിശുദ്ധ ജോൺ മരിയവിയാനി അറിയപ്പെടുന്നുണ്ട്. കാരണം, തന്റെ ജീവിതം മുഴുവൻ ഒരു നാടിന്റെ മനസാന്തരത്തിനായി ഒഴിഞ്ഞുവെച്ച ചരിത്രം വിശുദ്ധ ജോൺ മരിയവിയാനിയുടെ ജീവിതത്തിനു പറയാവാനുണ്ട്. ഇന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ വൈദികരുടെ ജീവിതങ്ങളും ഇത്തരത്തിൽ ഒഴിഞ്ഞു വയ്ക്കപ്പെടേണ്ടതാണെന്ന്, ഈ ഓർമ്മദിനത്തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ക്രിസ്തുവിൽ സ്നേഹമുള്ളവരെ, നമ്മുടെ ജീവിതത്തിൽ കുമ്പസാരം എന്ന കൂദാശ പരികർമ്മം ചെയ്തുകൊണ്ട്, നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നവരാണ് വൈദികർ. അവരുടെ ജീവിത വിശുദ്ധിക്കുവേണ്ടിയും, അവർ എന്നും നീതിയ്ക്കുവേണ്ടി മാത്രം നിലകൊള്ളുവാനുമായി നമ്മൾ പ്രാർത്ഥിക്കണം. ഒപ്പം നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങൾ വിശുദ്ധ സനാപകയോഹന്നാന്റെ ജീവിതത്തിലെ സ്ഥൈര്യം ഉൾക്കൊണ്ടുകൊണ്ട് നിരന്തരം നീതിയ്ക്കുവേണ്ടി നിലകൊള്ളുന്നതാക്കി മാറ്റേണമേ എന്നും പ്രാർഥിക്കാം.

vox_editor

Share
Published by
vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

2 days ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

2 days ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago