
ഇന്നത്തെ സുവിശേഷത്തിൽ യേശു അരുളിച്ചെയ്യുന്നു, “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 5 :20 ). നിയമജ്ഞരുടെയും ഫരിസേയരുടെയും നീതി ബാഹ്യമായ അനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായിരുന്നു. ബാഹ്യമായ നീതിയും ശുദ്ധിയും ആയിരുന്നു അവരെ സംബന്ധിച്ച് ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ നീതി വ്യവസ്ഥയിലേക്കു ഹൃദയത്തിന്റെ പ്രാധാന്യം കൊണ്ടുവരുന്ന യേശു ആവശ്യപ്പെടുന്നത്, ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിലംഘിക്കുന്ന നീതിയാണ്. അത് ഹൃദയത്തിന്റെ നീതിയാണ്. ‘ഹൃദയത്തിൽ എന്താണ്’ എന്നാണു ദൈവം നോക്കുന്നത്. അല്ലാതെ ബാഹ്യമായ ആചരണങ്ങളിൽ ഊന്നിനിൽകുന്ന നീതിയല്ല. ഇവിടെയാണ് പഴയ നിയമ നീതിയും സുവിശേഷനീതിയും തമ്മിലുള്ള അന്തരം.
യേശു ആവശ്യപ്പെടുന്ന പുതിയ നീതി ഹൃദയത്തിന്റെ നീതിയാണ്. പഴയ നിയമം, ശാരീരീരികമായ ജീവൻ ഇല്ലാതാക്കുന്നതിനെ നിയമലംഘനമാണ് കണക്കാക്കുമ്പോൾ, യേശു നിയമ ലംഘനമായി കണക്കാക്കുന്നത് സഹോദരനെതിരായി ഒരുവന്റെ ഹൃദയത്തിലുള്ള ചിന്തകളെയും വികാരങ്ങളെയും പോലുമാണ്. സഹോദരനെതിരായുള്ള എന്തും നിയമലംഘനമാണ്.
നോമ്പുകാലത്തിൽ അഭ്യസിക്കേണ്ട ഒരു പുണ്യമാണ്, സഹോദരരോടുള്ള നമ്മുടെ ഔദാര്യമനോഭാവം. മറ്റുള്ളവരോട് കോപിക്കാതെയും, അവരെ പരിഹസിക്കാതെയും, അവർക്കു എന്തെങ്കിലും വിരോധം നമ്മോടുണ്ടെങ്കിൽ അത് അവരുമായി സംസാരിച്ചു പരിഹരിച്ചു മുന്നോട്ടുപോകുവാനുള്ള ഔദാര്യമനസ്കത നമുക്കുണ്ടാകട്ടെ.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.