
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: നിര്‍മ്മലവും പരിശുദ്ധവുമായ ഹൃദയത്തോടെ മാത്രമെ വൈദികന്‍ കുമ്പസാര കൂടിനെ സമീപിക്കാവൂ എന്ന് ഫ്രാന്‍സിസ് പാപ്പ. കരുണാദ്ര സ്നേഹത്തോടെയും എളിമയുളള മനസോടെയും കുമ്പസാരകൂട്ടിനെ സമീപിക്കാത്ത വൈദികന്‍ കുമ്പസാരകൂടില്‍ പ്രവേശിക്കാതിരിക്കന്നതാണ് നല്ലതെന്ന് വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ.
പരിശുദ്ധ പിതാവ് റഷ്യയെയും ഉക്രെയ്നെയും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുന്ന വേളയില്‍ വൈദികനില്‍ നിന്ന് കുമ്പസാരം സ്വീകരിച്ച പാപ്പ ഇതേ പരാമര്‍ശം അന്ന് നടത്തിയിരുന്നു.
പൊന്തിഫിക്കല്‍ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വിദ്യര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് പാപ്പയുടെ ശ്രദ്ധേയമായ പരാമര്‍ശം.
കൂടാതെ ക്ഷമിക്കുന്ന ഹൃദയത്തോടെ മാത്രമായിരിക്കണം വിശ്വാസികള്‍ അനുരജഞനത്തിന്‍റെ കൂദാശ സ്വീകരിക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഒരു വൈദികന്‍ സ്നേഹത്തോടും ജ്ഞാനത്തോടും വളരെ കരുണയോടും ഹൃദയ വിശുദ്ധിയോടും കൂടി മാത്രം കുമ്പസാരം കേള്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വൈദികരോടും വിദ്യാര്‍ഥികളോടുമുളള കൂടികാഴ്ച അവസാനിപ്പിച്ചത്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.