
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: നിര്‍മ്മലവും പരിശുദ്ധവുമായ ഹൃദയത്തോടെ മാത്രമെ വൈദികന്‍ കുമ്പസാര കൂടിനെ സമീപിക്കാവൂ എന്ന് ഫ്രാന്‍സിസ് പാപ്പ. കരുണാദ്ര സ്നേഹത്തോടെയും എളിമയുളള മനസോടെയും കുമ്പസാരകൂട്ടിനെ സമീപിക്കാത്ത വൈദികന്‍ കുമ്പസാരകൂടില്‍ പ്രവേശിക്കാതിരിക്കന്നതാണ് നല്ലതെന്ന് വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ.
പരിശുദ്ധ പിതാവ് റഷ്യയെയും ഉക്രെയ്നെയും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുന്ന വേളയില്‍ വൈദികനില്‍ നിന്ന് കുമ്പസാരം സ്വീകരിച്ച പാപ്പ ഇതേ പരാമര്‍ശം അന്ന് നടത്തിയിരുന്നു.
പൊന്തിഫിക്കല്‍ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വിദ്യര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് പാപ്പയുടെ ശ്രദ്ധേയമായ പരാമര്‍ശം.
കൂടാതെ ക്ഷമിക്കുന്ന ഹൃദയത്തോടെ മാത്രമായിരിക്കണം വിശ്വാസികള്‍ അനുരജഞനത്തിന്‍റെ കൂദാശ സ്വീകരിക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഒരു വൈദികന്‍ സ്നേഹത്തോടും ജ്ഞാനത്തോടും വളരെ കരുണയോടും ഹൃദയ വിശുദ്ധിയോടും കൂടി മാത്രം കുമ്പസാരം കേള്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വൈദികരോടും വിദ്യാര്‍ഥികളോടുമുളള കൂടികാഴ്ച അവസാനിപ്പിച്ചത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.