Categories: Daily Reflection

“നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”

“നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”

അനുദിന മന്നാ

യൂദാ:- 1: 17, 20 – 25
മാർക്കോസ്‌:- 11: 27 – 33

“നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”

അനന്തമായി നമ്മെ സ്നേഹിച്ചു പരിപാലിക്കുന്ന ക്രിസ്തുനാഥന്റെ സ്നേഹം അനുഭവിച്ചറിയുവാനും, ആ സ്നേഹത്തിൽ നമ്മെ തന്നെ കാത്തു കൊള്ളുവാനും ക്ഷണിക്കുകയാണ് ഇന്നത്തെ തിരുവചനം. ദൈവ മക്കൾക്കുവേണ്ടിയാണ് കർത്താവിന്റെ കരുണയുള്ള ഹൃദയം തുടിക്കുന്നത്. ആ കരുണയുള്ള ഹൃദയം നാം നമ്മുടെ അകകണ്ണ്  തുറന്നു കാണുകയും,  വിശ്വാസ പൂർണ്ണമായ ഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്യണം. അപ്പോൾ നമുക്ക് ദൈവസ്നേഹത്തിൽ പങ്കാളികളാകാൻ സാധിക്കും.

സ്നേഹമുള്ളവരെ, കാരുണ്യവാനായ ക്രിസ്തുനാഥൻ  തന്റെ കാരുണ്യം കുരിശിന്റെ രക്ഷയിലൂടെ നമുക്ക് കാണിച്ചുതന്നു. ഈ  കാരുണ്യം നാം സ്വീകരിച്ചിട്ടും, അവിടുത്തെ സ്നേഹം തിരിച്ചറിയാതെ അഹങ്കരിച്ച് ജീവിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നിത്യജീവനാണ്. നമ്മുടെ ജീവിതത്തിൽ നിസ്സാരമെന്ന് നാം കരുതുന്നവ തുടങ്ങി അത്യന്താപേക്ഷിതമായ കാര്യങ്ങൾ വരെ കർത്താവിന്റെ കാരുണ്യത്താൽ നമുക്ക് കിട്ടിയതാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ  തിരിച്ചറിവുണ്ടാകുമ്പോൾ  നമുക്ക് ക്രിസ്തുവിന്റെ കാരുണ്യം നിറഞ്ഞ  ഹൃദയം കാണുവാൻ സാധിക്കും.

സ്നേഹനാഥന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞ പല വ്യക്തികളെയും നമുക്ക് ചരിത്രത്തിൽ കാണാൻ  സാധിക്കും. ‘ദൈവകരുണയുടെ  അപ്പോസ്തല’ എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീന കർത്താവിന്റെ കാരുണ്യം നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ്. പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവളും, തുച്ഛമായ സ്കൂൾ വിദ്യാഭ്യാസമുള്ളവളും,  സാധാരണക്കാരിയും,    അതേസമയം അതീവ ഭക്തയുമായ ഫൗസ്റ്റീനെയെയാണ്  തന്റെ അതുല്യമായ കരുണയുടെ സന്ദേശവാഹകയായി യേശുനാഥൻ തെരെഞ്ഞെടുത്തത്.

തന്നിൽ അതീവ ഭക്തി കാണിച്ച ഫൗസ്റ്റീനക്ക്  ക്രിസ്തുനാഥൻ നേരിട്ട് നൽകിയ പ്രാർത്ഥനയാണ് ഇന്ന് ലോകമെങ്ങും പ്രചരിച്ചിട്ടുള്ള ‘കരുണക്കൊന്ത’.
കർത്താവിന്റെ കരുണ  അനുഭവിച്ചറിഞ്ഞ  വി. ഫൗസ്റ്റീന  നമ്മെ ഓരോരുത്തരെയും അവിടത്തെ കാരുണ്യം  അനുഭവിച്ചറിയാനായി ക്ഷണിക്കുകയാണ്. ആയതിനാൽ, അവിടുന്ന് വി. ഫൗസ്റ്റീന  വഴി നൽകിയ പ്രാർത്ഥന ഉരുവിട്ടുകൊണ്ട് നമുക്കും,  ലോകം മുഴുവനുവേണ്ടിയും അവിടുത്തെ കരുണ്യം  യാചിക്കാം.

കാരുണ്യവാനായ ദൈവമേ, നന്മ മാത്രം ചിന്തിക്കുകയും, പ്രവർത്തിക്കുകയും, പറയുകയും ചെയ്തു കൊണ്ട് അങ്ങിൽ  നിന്നും കരുണ സ്വീകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

3 weeks ago