Categories: Daily Reflection

“നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”

“നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”

അനുദിന മന്നാ

യൂദാ:- 1: 17, 20 – 25
മാർക്കോസ്‌:- 11: 27 – 33

“നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”

അനന്തമായി നമ്മെ സ്നേഹിച്ചു പരിപാലിക്കുന്ന ക്രിസ്തുനാഥന്റെ സ്നേഹം അനുഭവിച്ചറിയുവാനും, ആ സ്നേഹത്തിൽ നമ്മെ തന്നെ കാത്തു കൊള്ളുവാനും ക്ഷണിക്കുകയാണ് ഇന്നത്തെ തിരുവചനം. ദൈവ മക്കൾക്കുവേണ്ടിയാണ് കർത്താവിന്റെ കരുണയുള്ള ഹൃദയം തുടിക്കുന്നത്. ആ കരുണയുള്ള ഹൃദയം നാം നമ്മുടെ അകകണ്ണ്  തുറന്നു കാണുകയും,  വിശ്വാസ പൂർണ്ണമായ ഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്യണം. അപ്പോൾ നമുക്ക് ദൈവസ്നേഹത്തിൽ പങ്കാളികളാകാൻ സാധിക്കും.

സ്നേഹമുള്ളവരെ, കാരുണ്യവാനായ ക്രിസ്തുനാഥൻ  തന്റെ കാരുണ്യം കുരിശിന്റെ രക്ഷയിലൂടെ നമുക്ക് കാണിച്ചുതന്നു. ഈ  കാരുണ്യം നാം സ്വീകരിച്ചിട്ടും, അവിടുത്തെ സ്നേഹം തിരിച്ചറിയാതെ അഹങ്കരിച്ച് ജീവിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നിത്യജീവനാണ്. നമ്മുടെ ജീവിതത്തിൽ നിസ്സാരമെന്ന് നാം കരുതുന്നവ തുടങ്ങി അത്യന്താപേക്ഷിതമായ കാര്യങ്ങൾ വരെ കർത്താവിന്റെ കാരുണ്യത്താൽ നമുക്ക് കിട്ടിയതാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ  തിരിച്ചറിവുണ്ടാകുമ്പോൾ  നമുക്ക് ക്രിസ്തുവിന്റെ കാരുണ്യം നിറഞ്ഞ  ഹൃദയം കാണുവാൻ സാധിക്കും.

സ്നേഹനാഥന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞ പല വ്യക്തികളെയും നമുക്ക് ചരിത്രത്തിൽ കാണാൻ  സാധിക്കും. ‘ദൈവകരുണയുടെ  അപ്പോസ്തല’ എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീന കർത്താവിന്റെ കാരുണ്യം നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ്. പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവളും, തുച്ഛമായ സ്കൂൾ വിദ്യാഭ്യാസമുള്ളവളും,  സാധാരണക്കാരിയും,    അതേസമയം അതീവ ഭക്തയുമായ ഫൗസ്റ്റീനെയെയാണ്  തന്റെ അതുല്യമായ കരുണയുടെ സന്ദേശവാഹകയായി യേശുനാഥൻ തെരെഞ്ഞെടുത്തത്.

തന്നിൽ അതീവ ഭക്തി കാണിച്ച ഫൗസ്റ്റീനക്ക്  ക്രിസ്തുനാഥൻ നേരിട്ട് നൽകിയ പ്രാർത്ഥനയാണ് ഇന്ന് ലോകമെങ്ങും പ്രചരിച്ചിട്ടുള്ള ‘കരുണക്കൊന്ത’.
കർത്താവിന്റെ കരുണ  അനുഭവിച്ചറിഞ്ഞ  വി. ഫൗസ്റ്റീന  നമ്മെ ഓരോരുത്തരെയും അവിടത്തെ കാരുണ്യം  അനുഭവിച്ചറിയാനായി ക്ഷണിക്കുകയാണ്. ആയതിനാൽ, അവിടുന്ന് വി. ഫൗസ്റ്റീന  വഴി നൽകിയ പ്രാർത്ഥന ഉരുവിട്ടുകൊണ്ട് നമുക്കും,  ലോകം മുഴുവനുവേണ്ടിയും അവിടുത്തെ കരുണ്യം  യാചിക്കാം.

കാരുണ്യവാനായ ദൈവമേ, നന്മ മാത്രം ചിന്തിക്കുകയും, പ്രവർത്തിക്കുകയും, പറയുകയും ചെയ്തു കൊണ്ട് അങ്ങിൽ  നിന്നും കരുണ സ്വീകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago