
അനുദിന മന്നാ
യൂദാ:- 1: 17, 20 – 25
മാർക്കോസ്:- 11: 27 – 33
“നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”
അനന്തമായി നമ്മെ സ്നേഹിച്ചു പരിപാലിക്കുന്ന ക്രിസ്തുനാഥന്റെ സ്നേഹം അനുഭവിച്ചറിയുവാനും, ആ സ്നേഹത്തിൽ നമ്മെ തന്നെ കാത്തു കൊള്ളുവാനും ക്ഷണിക്കുകയാണ് ഇന്നത്തെ തിരുവചനം. ദൈവ മക്കൾക്കുവേണ്ടിയാണ് കർത്താവിന്റെ കരുണയുള്ള ഹൃദയം തുടിക്കുന്നത്. ആ കരുണയുള്ള ഹൃദയം നാം നമ്മുടെ അകകണ്ണ് തുറന്നു കാണുകയും, വിശ്വാസ പൂർണ്ണമായ ഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്യണം. അപ്പോൾ നമുക്ക് ദൈവസ്നേഹത്തിൽ പങ്കാളികളാകാൻ സാധിക്കും.
സ്നേഹമുള്ളവരെ, കാരുണ്യവാനായ ക്രിസ്തുനാഥൻ തന്റെ കാരുണ്യം കുരിശിന്റെ രക്ഷയിലൂടെ നമുക്ക് കാണിച്ചുതന്നു. ഈ കാരുണ്യം നാം സ്വീകരിച്ചിട്ടും, അവിടുത്തെ സ്നേഹം തിരിച്ചറിയാതെ അഹങ്കരിച്ച് ജീവിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നിത്യജീവനാണ്. നമ്മുടെ ജീവിതത്തിൽ നിസ്സാരമെന്ന് നാം കരുതുന്നവ തുടങ്ങി അത്യന്താപേക്ഷിതമായ കാര്യങ്ങൾ വരെ കർത്താവിന്റെ കാരുണ്യത്താൽ നമുക്ക് കിട്ടിയതാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവുണ്ടാകുമ്പോൾ നമുക്ക് ക്രിസ്തുവിന്റെ കാരുണ്യം നിറഞ്ഞ ഹൃദയം കാണുവാൻ സാധിക്കും.
സ്നേഹനാഥന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞ പല വ്യക്തികളെയും നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും. ‘ദൈവകരുണയുടെ അപ്പോസ്തല’ എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീന കർത്താവിന്റെ കാരുണ്യം നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ്. പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവളും, തുച്ഛമായ സ്കൂൾ വിദ്യാഭ്യാസമുള്ളവളും, സാധാരണക്കാരിയും, അതേസമയം അതീവ ഭക്തയുമായ ഫൗസ്റ്റീനെയെയാണ് തന്റെ അതുല്യമായ കരുണയുടെ സന്ദേശവാഹകയായി യേശുനാഥൻ തെരെഞ്ഞെടുത്തത്.
തന്നിൽ അതീവ ഭക്തി കാണിച്ച ഫൗസ്റ്റീനക്ക് ക്രിസ്തുനാഥൻ നേരിട്ട് നൽകിയ പ്രാർത്ഥനയാണ് ഇന്ന് ലോകമെങ്ങും പ്രചരിച്ചിട്ടുള്ള ‘കരുണക്കൊന്ത’.
കർത്താവിന്റെ കരുണ അനുഭവിച്ചറിഞ്ഞ വി. ഫൗസ്റ്റീന നമ്മെ ഓരോരുത്തരെയും അവിടത്തെ കാരുണ്യം അനുഭവിച്ചറിയാനായി ക്ഷണിക്കുകയാണ്. ആയതിനാൽ, അവിടുന്ന് വി. ഫൗസ്റ്റീന വഴി നൽകിയ പ്രാർത്ഥന ഉരുവിട്ടുകൊണ്ട് നമുക്കും, ലോകം മുഴുവനുവേണ്ടിയും അവിടുത്തെ കരുണ്യം യാചിക്കാം.
കാരുണ്യവാനായ ദൈവമേ, നന്മ മാത്രം ചിന്തിക്കുകയും, പ്രവർത്തിക്കുകയും, പറയുകയും ചെയ്തു കൊണ്ട് അങ്ങിൽ നിന്നും കരുണ സ്വീകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.