
2 പത്രോസ് – 3: 11 – 15a, 17 – 18
മാർക്കോസ് – 12: 13 – 17
“സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.”
നന്മയോ തിന്മയോ തിരിച്ചറിയാൻ ആഗ്രഹിക്കാതെ നന്മയുടെ ഉറവിടമായ ക്രിസ്തുനാഥനെ കുടുക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിലെ തലവന്മാർ. ദൈവികകാര്യങ്ങൾ ചിന്തിക്കാതെയും, സാമൂഹിക കാര്യങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ചും ക്രിസ്തുവിനെ കുരുക്കാൻ ശ്രമിക്കുന്നവർക്ക് യേശു നൽകുന്ന മറുപടിയാണ്. “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്നത്. സമൂഹജീവി എന്ന നിലയിൽ സമൂഹത്തിനു കൊടുക്കേണ്ടത് സമൂഹത്തിനും, ജീവൻ ദൈവിക ദാനാമകയാൽ ദൈവത്തിനു കൊടുക്കേണ്ടത് ദൈവത്തിന് കൊടുക്കണമെന്നും ഈ വചനത്തിലൂടെ ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്.
സ്നേഹമുള്ളവരെ, ജ്ഞാനസ്നാനം സ്വീകരിച്ച് ദൈവമക്കളായിത്തീർന്ന നാം ദൈവവിശ്വാസത്തിൽ ആയിരുന്നുകൊണ്ടും, ദൈവഹിതം മനസ്സിലാക്കികൊണ്ടും ജീവിക്കേണ്ടതുണ്ട്. അതുപോലെ, സമൂഹജീവികളായ നാം സമൂഹ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കേണ്ടതുമുണ്ട്.
ഒരു നാണയത്തിന് രണ്ടുവശങ്ങൾ ഉള്ളതുപോലെ, നമ്മുടെ ജീവിതത്തിലെ രണ്ട് വശങ്ങളാണ് പ്രാർത്ഥനയും, പ്രവർത്തിയും. ആയതിനാൽ, നാം ആയിരിക്കുന്ന ജീവിതസാഹചര്യത്തിൽ നിന്നുകൊണ്ട് നമ്മുടെ വിശ്വാസത്തിന് കോട്ടം തട്ടാതെ സമൂഹത്തിന്റെ വളർച്ചയ്ക്ക് നന്മ മാത്രം നൽകി കൊണ്ട് ജീവിക്കാനായി നാം പരിശ്രമിക്കേണ്ടതുണ്ട്.
പ്രാർത്ഥനയും, പ്രവർത്തനവും ജീവിതത്തിന്റെ രണ്ട് വശങ്ങളായി നാം എടുക്കേണ്ടതുണ്ട്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾക്കും തുല്യ പ്രാധാന്യമർഹിക്കുന്നത് പോലെ നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്കും പ്രവർത്തനത്തിനും തുല്യപ്രാധാന്യമുണ്ടായിരിക്കണം. വിശ്വാസത്തോടും സ്നേഹത്തോടുംകൂടി ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ നാം നന്മ ആഗ്രഹിക്കുന്നവരായി തീരുകയും, ആ നന്മ സമൂഹവളർച്ചയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുകയും ചെയ്യും.
മനുഷ്യൻ ഒരു ദ്വീപല്ലായെന്നും മറിച്ച്, ഒരു സമൂഹജീവിയാണെന്നുമുള്ള തിരിച്ചറിവോടുകൂടി സമൂഹത്തിന് കൊടുക്കുവാനുള്ളത് സമൂഹത്തിന് കൊടുത്തുകൊണ്ടും, ജീവിതം ദൈവദാനാമാണെന്നും ദൈവത്തിന്റെ കാരുണ്യം നമുക്ക് വേണമെന്നുമുള്ള തിരിച്ചറിവോടുകൂടി ദൈവത്തിന് കൊടുക്കുവാനുള്ളത് ദൈവത്തിനു കൊടുത്തുകൊണ്ടും നമുക്ക് ജീവിക്കാം.
കാരുണ്യവാനായ ദൈവമേ, ദൈവസ്നേഹത്തിൽ ആയിരുന്നുകൊണ്ട് സമൂഹത്തിന് നന്മകൾ ചെയ്യുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.