
അനിൽ ജോസഫ്
തിരുവനന്തപുരം: സഭക്കും സമൂഹത്തിനും വേണ്ടി കാര്യമായിട്ടൊന്നും ചെയ്യാത്ത സാധാരണക്കാരനായ എനിക്ക് വേണ്ടി നിങ്ങള്‍ ഇത്ര സ്നേഹവും കരുതലും താല്‍പര്യവും കാണിച്ചു. സൂസപാക്യം പിതാവിന്റെ ഇടയ ലേഖനത്തിലെ വാക്കുകളാണ്.
മരണത്തിന്റെ ഇരുള്‍ വീണതാഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉളളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. സങ്കീര്‍ത്തനത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ച് തനിക്കുണ്ടായ അനുഭവം തീവ്രതയോടെ വിവരിക്കുകയാണ് സൂസപാക്യം പിതാവ്. ഗുരുതരാവസ്ഥയില്‍, സഹായ മെത്രാന്‍ ഡോ.ക്രിസ്തുദാസും ക്ലിമിസ് പിതാവും രോഗത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ രഹസ്യമായിട്ടെങ്കിലും വെളിപ്പെടുത്തണമെന്ന് ഡോക്ടര്‍ മാരോട് അഭ്യര്‍ത്ഥിച്ചു. ,വൈദ്യ ശാസ്ത്രത്തിന് ചെയ്യാനുളളതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട് ഇനി വേണ്ടത് ദൈവീക ഇടപെടല്‍മാത്രം. ഗുരുതരാവസ്ഥയില്‍ രോഗീലേപനം നല്‍കിയ പിതാക്കന്‍മാരുടെ കണ്ണുകള്‍ നിറഞ്ഞാണ് മടങ്ങിയത്’. ക്രിസ്തുദാസ് പിതാവിന്റെ നേതൃത്വത്തില്‍ അതിരൂപതയില്‍ മാത്രമല്ല മറ്റ് രൂപതകളിലേക്കും പ്രാര്‍ത്ഥനാ ശൃംഖല ആരംഭിച്ചതും ഇടയ ലേഖനത്തില്‍ ആര്‍ച്ച് ബിഷപ് നന്ദിയോടെ സ്മരിക്കുന്നുണ്ട്.
തനിക്ക് വേണ്ടി തീവ്രമായി പ്രാര്‍ത്ഥിച്ചത് പോലെ പ്രാര്‍ത്ഥന ആവശ്യമുളളവർക്ക് വേണ്ടിയും നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്നും ഇടയ ലേഖനത്തില്‍ പിതാവ് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നെ തന്നെ പൂര്‍ണ്ണമായും നിങ്ങളുടെ വിശുദ്ധീകരണത്തിനായി സമര്‍പ്പിക്കുന്നു, എന്നോട് കാട്ടിയ സ്നേഹത്തിനും താല്‍പര്യത്തിനും കരുതലിനും നന്ദി അര്‍പ്പിക്കുന്നു എന്ന വാകുകളോടെയാണ് ഹൃദയ സ്പര്‍ശിയായ പിതാവിന്റെ ഇടയ ലേഖനം അവസാനിക്കുന്നത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.