
സ്വന്തം ലേഖകൻ
വത്തിക്കാൻസിറ്റി: ഇന്നലെ ഭാഗികമായി ആരംഭിച്ച സിനഡിന്റെ ആദ്യദിവസമെന്ന് പറയാവുന്ന നാലാം തീയതി ലോകത്തിലെ ഓരോ പ്രദേശത്തെയും യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിക്കലായിരുന്നു പ്രധാന അജണ്ട.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം ബിഷപ്പുമാർ അവരുടെ പ്രദേശത്തെ യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിച്ചു. തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളും സങ്കീർണ്ണതകളും ഉൾക്കുള്ളുന്നതാണ് തിരുസഭയിലെ യുവജനങ്ങളെന്ന് വ്യക്തമായി അവതരിക്കപ്പെട്ടു.
മുപ്പതോളം വരുന്ന ബിഷപ്പുമാർക്ക് പുറമെ പൊതു അവതരണ സമയത്ത് മറ്റു 12 പേരും അവരുടെ പഠനങ്ങൾ അവതരിപ്പിച്ചു. ചുരുക്കത്തിൽ ഈ അവതരണങ്ങൾ 300-ലധികം വരുന്ന സിനഡ് അംഗങ്ങൾക്ക് വ്യത്യസ്തമായ യുവജന കൂട്ടായ്മകളെക്കുറിച്ച് ബോധ്യം നൽകി.
തുടർന്ന്, ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പറഞ്ഞു, ‘സിനഡില്‍ അവതരിപ്പിച്ചവ, പഠനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും വെളിച്ചത്തില്‍ മുന്നേറുമ്പോൾ പലതും മാറ്റാനും തിരുത്താനും മെച്ചപ്പെടുത്താനും നിങ്ങള്‍ തയ്യാറായിരിക്കണം. മറ്റുള്ളവരെ സ്വീകരിക്കാനും മനസ്സിലാക്കാനും, അങ്ങനെ വേണ്ടിവന്നാല്‍ നമ്മുടെ ബോധ്യങ്ങളും നിലപാടുകളും മാറ്റാനും നവമായവ സ്വീകരിക്കാനും നാം സന്നദ്ധരാവണം. ഇത് മാനുഷികവും ആദ്ധ്യാത്മികവുമായ പക്വതയുടെ അടയാളമാണ്’.
എട്ടുമണിയോടുകൂടി നാലാം തീയതിയിലെ സിനഡ് ദിനത്തിന് വിരാമമായി.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.