സ്വന്തം ലേഖകൻ
വത്തിക്കാൻസിറ്റി: ഇന്നലെ ഭാഗികമായി ആരംഭിച്ച സിനഡിന്റെ ആദ്യദിവസമെന്ന് പറയാവുന്ന നാലാം തീയതി ലോകത്തിലെ ഓരോ പ്രദേശത്തെയും യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിക്കലായിരുന്നു പ്രധാന അജണ്ട.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം ബിഷപ്പുമാർ അവരുടെ പ്രദേശത്തെ യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിച്ചു. തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളും സങ്കീർണ്ണതകളും ഉൾക്കുള്ളുന്നതാണ് തിരുസഭയിലെ യുവജനങ്ങളെന്ന് വ്യക്തമായി അവതരിക്കപ്പെട്ടു.
മുപ്പതോളം വരുന്ന ബിഷപ്പുമാർക്ക് പുറമെ പൊതു അവതരണ സമയത്ത് മറ്റു 12 പേരും അവരുടെ പഠനങ്ങൾ അവതരിപ്പിച്ചു. ചുരുക്കത്തിൽ ഈ അവതരണങ്ങൾ 300-ലധികം വരുന്ന സിനഡ് അംഗങ്ങൾക്ക് വ്യത്യസ്തമായ യുവജന കൂട്ടായ്മകളെക്കുറിച്ച് ബോധ്യം നൽകി.
തുടർന്ന്, ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പറഞ്ഞു, ‘സിനഡില്‍ അവതരിപ്പിച്ചവ, പഠനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും വെളിച്ചത്തില്‍ മുന്നേറുമ്പോൾ പലതും മാറ്റാനും തിരുത്താനും മെച്ചപ്പെടുത്താനും നിങ്ങള്‍ തയ്യാറായിരിക്കണം. മറ്റുള്ളവരെ സ്വീകരിക്കാനും മനസ്സിലാക്കാനും, അങ്ങനെ വേണ്ടിവന്നാല്‍ നമ്മുടെ ബോധ്യങ്ങളും നിലപാടുകളും മാറ്റാനും നവമായവ സ്വീകരിക്കാനും നാം സന്നദ്ധരാവണം. ഇത് മാനുഷികവും ആദ്ധ്യാത്മികവുമായ പക്വതയുടെ അടയാളമാണ്’.
എട്ടുമണിയോടുകൂടി നാലാം തീയതിയിലെ സിനഡ് ദിനത്തിന് വിരാമമായി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.