
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ക്ഷണിക്കുന്നു.
യേശുവിന്‍റെ തിരുഹൃദയത്തിന് സവിശേഷമാംവിധം പ്രതിഷ്ഠിതമായ ജൂണ്‍മാസത്തേക്കായി നല്കിയിരിക്കുന്ന പ്രാര്‍ത്ഥനാനിയോഗത്തിലൂടെയാണ് ലിയൊ പതിനാലാമന്‍ പാപ്പാ സഭാതനയര്‍ക്ക് ഈ ക്ഷണം നല്കിയിരിക്കുന്നത്.
പ്രാര്‍ത്ഥനാരൂപത്തിലുള്ള ഈ നിയോഗത്തില്‍ പാപ്പാ ഇപ്രകാരം പറയുന്നു:
കര്‍ത്താവേ, ഇന്ന് ഞാന്‍ അങ്ങയുടെ ആര്‍ദ്രഹൃദയത്തിങ്കല്‍ അണയുന്നു: എന്‍റെ ഹൃത്തിനെ ജ്വലിപ്പിക്കുന്ന വചസ്സുകള്‍ ഉള്ളവനായ, കുഞ്ഞുങ്ങളുടെയും ദരിദ്രരുടെയും യാതനകളനുഭവിക്കുന്നവരുടെയും സകല മാനവദുരിതങ്ങളുടെയും മേല്‍ കരുണ ചൊരിയുന്ന, നിന്‍റെ പക്കല്‍ ഞാന്‍ വരുന്നു.
നിന്നെ കൂടുതല്‍ അറിയാനും സുവിശേഷത്തില്‍ നിന്നെ ധ്യാനിക്കാനും നിന്നോടൊപ്പമായിരിക്കാനും നിന്നില്‍ നിന്നും ദാരിദ്ര്യത്തിന്‍റെ സകലവിധ രൂപങ്ങളാലും സപര്‍ശിക്കപ്പെടാന്‍ നീ നിന്നെത്തന്നെ അനുവദിച്ച ഉപവിയില്‍ നിന്നും പഠിക്കാനും ഞാന്‍ അഭിലഷിക്കുന്നു.
നി നിന്‍റെ ദൈവികവും മാനുഷികവുമായ ഹൃദയത്താല്‍ ഞങ്ങളെ അളവില്ലാതെ സ്നേഹിച്ചുകൊണ്ട് ഞങ്ങള്‍ക്ക് പിതാവിന്‍റെ സ്നേഹം കാണിച്ചുതന്നു. നീയുമായി കണ്ടുമുട്ടാനുള്ള കൃപ നിന്‍റെ മക്കള്‍ക്കെല്ലാവര്‍ക്കും പ്രദാനം ചെയ്യുക.
എല്ലാ സാഹചര്യങ്ങളിലും, അതായത്, പ്രാര്‍ത്ഥനയിലും, തൊഴിലിലും, കൂടിക്കാഴ്ചകളിലും, ദൈനംദിന ദിനചര്യയിലും നിന്നെ മാത്രം തേടാന്‍ കഴിയുന്ന തരത്തില്‍ ഞങ്ങളുടെ പദ്ധതികളെ പരിവര്‍ത്തനം ചെയ്യുകയും, രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യേണമേ.
ഈ സമാഗമത്തില്‍ നിന്ന് നീ ഞങ്ങളെ ദൗത്യത്തിനായി അയയ്ക്കുക: അത് ലോകത്തോടുള്ള അനുകമ്പയുടെ ദൗത്യമാണ്. അവിടെ സകലമാന സമാശ്വാസവും നിര്‍ഗ്ഗമിക്കുന്ന ഉറവിടം നീയാണ്.ആമേന്‍.
ലിയൊ പതിനാലാമന്‍ പാപ്പായുടെ ഈ വീഡിയൊ പ്രാര്‍ത്ഥനാനിയോഗം ജൂണ്‍ 3ന്, ചൊവ്വാഴ്ച വൈകുന്നേരമാണ് പരസ്യപ്പെടുത്തപ്പെട്ടത്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.