
ആമോ. – 2:6-10,13-16
മത്താ. – 8:18-22
“നീ എന്നെ അനുഗമിക്കുക.”
ദൈവീകചിന്തയിൽ നിന്നുകൊണ്ട് കർത്താവിനെ അനുഗമിക്കാനായി ക്രിസ്തു നമ്മെ സ്വാഗതം ചെയ്യുകയാണ്. കർത്താവിനെ അനുഗമിക്കുകയെന്നത് വാക്കിൽ മാത്രം ഒതുക്കിനിർത്താതെ നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്. എന്താണോ ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നത് അത് നിറവേറ്റി അനുഗമിക്കുക.
സ്നേഹമുള്ളവരെ, കർത്താവായ ക്രിസ്തു നമ്മെ അവിടുത്തെ അനുഗമിക്കാനായി ക്ഷണിക്കുമ്പോൾ നാം അതിന് മറുപടി കൊടുക്കുവാൻ ബാധ്യസ്ഥരാണ്. എങ്ങനെയാണ് അവിടുത്തെ അനുഗമിക്കേണ്ടതെന്ന് അവിടുന്ന് നമ്മോട് പറഞ്ഞ് തന്നിട്ടുണ്ട്.
ക്രിസ്തു തന്റെ പരസ്യജീവിതത്തിൽ പ്രവർത്തിച്ചതും, പഠിപ്പിച്ചതുമായ കാര്യങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കി അനുഗമിക്കുക. ജ്ഞാനസ്നാനം സ്വീകരിക്കുന്നതുവഴി നാം ഈ ക്ഷണത്തിന് അർഹരാകുകയാണ്. ഇത് നമുക്ക് ദൈവം നൽകുന്ന ഒരു ഉത്തരവാദിത്വം കൂടിയാണ്.
ദൈവിക പരിപാലനയിലൂടെ അവിടുത്തെ അനുഗമിക്കാനുള്ള കൃപാവരത്തിനായി നമുക്ക് അവിടുത്തോട് യാചിക്കാം.
കാരുണ്യനാഥ, ദൈവഹിതം മനസ്സിലാക്കി അവിടുത്തെ അനുഗമിക്കുവാനുള്ള കൃപാവരം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.