
ഏശ 10:5-7,13-16
മത്താ 11:25-27
“കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.”
ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്‌നേഹിച്ച ദൈവം നമ്മെ ഒരിക്കലും പരിത്യജിക്കുകയില്ല. കർത്താവിനെ അറിയുന്നവർക്ക് മാത്രമേ അവിടുത്തെ സ്നേഹം മനസ്സിലാക്കാൻ സാധിക്കുകയുള്ളു.
സ്നേഹമുള്ളവരെ, സ്നേഹവും, കരുതലും മാത്രം നൽകുന്ന കർത്താവിന് നമ്മെ പരിത്യജിക്കാൻ സാധ്യമല്ല. മാതാവിന്റെ ഉദരത്തില്‍ രൂപം നല്‍കുന്നതിനു മുന്‍പേ നമ്മെ അറിഞ്ഞവനും, ജനിക്കുന്നതിനു മുന്‍പേ നമ്മെ വിശുദ്‌ധീകരിക്കുന്നവനുമാണ് കർത്താവായ ദൈവം.
നാം വെറുത്താലും നമ്മെ വെറുക്കാത്തവനും, നാം പഴിചാരിയിട്ടും നമ്മെ സ്നേഹിച്ചവനുമാണ് നമ്മുടെ പിതാവായ ദൈവം. ആയതിനാൽ, നമ്മെ പരിത്യജിക്കാത്തവനെ പരിത്യജിക്കാതെ സ്നേഹിക്കുവാനായി നമുക്ക് പരിശ്രമിക്കാം.
സ്‌നേഹനാഥ, പരിത്യജിക്കാത്ത അങ്ങേ സ്നേഹം അനുഭവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.