
ആമോ. – 2:6-10,13-16
മത്താ. – 8:18-22
“നീ എന്നെ അനുഗമിക്കുക.”
ദൈവീകചിന്തയിൽ നിന്നുകൊണ്ട് കർത്താവിനെ അനുഗമിക്കാനായി ക്രിസ്തു നമ്മെ സ്വാഗതം ചെയ്യുകയാണ്. കർത്താവിനെ അനുഗമിക്കുകയെന്നത് വാക്കിൽ മാത്രം ഒതുക്കിനിർത്താതെ നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്. എന്താണോ ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നത് അത് നിറവേറ്റി അനുഗമിക്കുക.
സ്നേഹമുള്ളവരെ, കർത്താവായ ക്രിസ്തു നമ്മെ അവിടുത്തെ അനുഗമിക്കാനായി ക്ഷണിക്കുമ്പോൾ നാം അതിന് മറുപടി കൊടുക്കുവാൻ ബാധ്യസ്ഥരാണ്. എങ്ങനെയാണ് അവിടുത്തെ അനുഗമിക്കേണ്ടതെന്ന് അവിടുന്ന് നമ്മോട് പറഞ്ഞ് തന്നിട്ടുണ്ട്.
ക്രിസ്തു തന്റെ പരസ്യജീവിതത്തിൽ പ്രവർത്തിച്ചതും, പഠിപ്പിച്ചതുമായ കാര്യങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കി അനുഗമിക്കുക. ജ്ഞാനസ്നാനം സ്വീകരിക്കുന്നതുവഴി നാം ഈ ക്ഷണത്തിന് അർഹരാകുകയാണ്. ഇത് നമുക്ക് ദൈവം നൽകുന്ന ഒരു ഉത്തരവാദിത്വം കൂടിയാണ്.
ദൈവിക പരിപാലനയിലൂടെ അവിടുത്തെ അനുഗമിക്കാനുള്ള കൃപാവരത്തിനായി നമുക്ക് അവിടുത്തോട് യാചിക്കാം.
കാരുണ്യനാഥ, ദൈവഹിതം മനസ്സിലാക്കി അവിടുത്തെ അനുഗമിക്കുവാനുള്ള കൃപാവരം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.