Categories: Articles

നവംബർ 2 മരിച്ച വിശ്വാസികളുടെ ഓര്‍മ്മദിനം

"സഭ" എന്നാൽ ജീവിച്ചിരിക്കുന്നവരും, മരിച്ചവരുമായ എല്ലാ വിശ്വാസികളുടെയും കൂട്ടായ്മയാണ്...

ജോസ് മാർട്ടിൻ

ആഗോള കത്തോലിക്കാ തിരുസഭ നവംബർ 2 മരിച്ച വിശ്വാസികളുടെ ഓര്‍മ്മ ദിനമായി ആചരിക്കുമ്പോൾ, “സഭ” എന്നാൽ ജീവിച്ചിരിക്കുന്നവരും, മരിച്ചവരുമായ എല്ലാ വിശ്വാസികളുടെയും കൂട്ടായ്മയാണെന്ന സത്യം നമ്മെ ഓർമ്മിപ്പിക്കുകയാണ്.

റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ പറയുന്നതിങ്ങനെ: “നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസംആചരിക്കുന്നത്”.

നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്ന ആത്മാക്കളെ പുകഴ്ത്തുകയും, തന്റെ മാധ്യസ്ഥത്താല്‍ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ കഴിയുന്നത്ര വേഗം സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിന് അവകാശികളാക്കുവാന്‍ തന്റെ ദൈവവും മണവാളനുമായ ക്രിസ്തുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു”. ഈ ദിവസങ്ങളിൽ (നവംബര്‍ ഒന്നുമുതല്‍ എട്ട് വരെ) വിശ്വാസികള്‍ വിശുദ്ധ കുർബാന അർപ്പിച്ച് സിമിത്തേരിയില്‍ പോയി പ്രാർത്ഥിച്ചാൽ നമ്മെ വിട്ടുപിരിഞ്ഞവർക്ക് സമ്പൂര്‍ണ്ണ ദണ്ഠവിമോചനം ലഭിക്കുമെന്ന് തിരുസഭ പഠിപ്പിക്കുന്നു (സഭയുടെ പൂര്‍ണ്ണ ദണ്ഠവിമോചന പ്രാര്‍ത്ഥനാപേക്ഷ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി മാത്രമാണ്).

സമ്പൂര്‍ണ്ണ പാപമോചനത്തിനായി ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍
(1)കുമ്പസാരം
(2)കുര്‍ബ്ബാന സ്വീകരണം
(3)പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
(അതോടൊപ്പം ഭക്തിപൂര്‍വ്വം കല്ലറകളില്‍ പോവുകയും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, ‘വിശ്വാസപ്രമാണവും’ ചൊല്ലേണ്ടതുമാണ്)

ചരിത്രം
മരിച്ചവര്‍ക്കായുള്ള വിശുദ്ധ കുര്‍ബ്ബാന അഞ്ചാം നൂറ്റാണ്ട് മുതലാണ്‌ സഭയിൽ തുടങ്ങിയതെങ്കിലും, ക്ലൂണി സഭയുടെ നാലാമത്തെ ആശ്രമാധിപനായ വിശുദ്ധ ഒഡിലോയാണ് മരിച്ച വിശ്വാസികള്‍ക്കായി ഒരു ഓര്‍മ്മ ദിവസം എന്ന ആശയം കൊണ്ടു വന്നത്. അദ്ദേഹം അത് നിലവില്‍വരുത്തുകയും നവംബര്‍ 2-ന് അതായത് സകല വിശുദ്ധരുടേയും തിരുനാൾ ദിവസം കഴിഞ്ഞ് വരുന്ന ദിവസം ഇതിനായി വ്യവസ്ഥ ചെയ്യുകയും ചെയ്തു.

ബെനഡിക്റ്റ് പതിനഞ്ചാമൻ പാപ്പയുടെ വാക്കുകൾ: ശുദ്ധീകരണ സ്ഥലത്ത് ഒരാത്മാവും സഭയുടെ ആധ്യാത്മിക സഹായം കൂടാതെ ഇരിക്കരുതെന്നാഗ്രഹിച്ചുകൊണ്ട്, എല്ലാ ആത്മാക്കളെയും തന്റെ മാധ്യസ്ഥം വഴി ഒരുമിച്ചു കൂട്ടുവാൻ ഒരമ്മയുടെ ശ്രദ്ധയോടെ തിരുസഭ പരിശ്രമിക്കുന്നു.

നമ്മളിൽ നിന്ന് വേർപെട്ട് ശുദ്ധീകരണ സ്ഥലത്ത് വസിക്കുന്ന, നമ്മുടെ പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമായ എല്ലാ ആത്മാക്കളുടേയും നിത്യരക്ഷക്കായി നമുക്ക് കർത്താവിനോട് അപേക്ഷിക്കാം.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

1 day ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago