സി.അനിസ് ആലപ്പാട്ട് SABS
ആധുനികതയും പുത്തൻ സംസ്കാരവും ധാർമിക മൂല്യങ്ങളെ കാറ്റിൽ പറത്തി ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി തീരുമ്പോൾ, അധാർമിക ജീവിതം സമൂഹത്തിന്റെ ഭാഗമാക്കിമാറ്റിയ മനുഷ്യൻ ഇന്ന് ഒരുയാഥാർത്ഥ്യം തിരിച്ചറിയുന്നു – ഇന്ന് ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ടത് ജീവനാണ്. പ്രൗഢിയും, പ്രതാപവും, സ്വന്തമെന്ന് കരുതിയതുമെല്ലാം കൊറോണ വൈറസിനു മുമ്പിൽ അടിയറവ് വെയ്ക്കപ്പെട്ടപ്പോൾ, ഒരു നിമിഷം കൂടി ജീവിക്കാൻ വ്യാമോഹിക്കുന്ന മനുഷ്യൻ. ‘ലോകത്തിന്റെ നശ്വരത’ എന്തെന്ന് കൺതുറക്കെ കാണാൻ നമുക്ക് കഴിഞ്ഞെങ്കിൽ!
അസ്തമയ സൂര്യന്റെ വിടവാങ്ങലിൽ ലോകത്തിന്റെ നശ്വരത കണ്ട ഒരു പുണ്യാത്മാവായിരുന്നു ധന്യനായ മാർ തോമസ് കുര്യാളശേരി. ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനും, ആരാധന സന്യാസിനീ സമൂഹ സ്ഥാപകനുമായ അഭിവന്ദ്യ കുര്യാളശേരി പിതാവിന്റെ ചരമവാർഷികം ഇന്ന് അനുസ്മരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ ശബ്ദമായി മാറി, മറ്റുള്ളവരുടെ വേദനയും ദുഖവും പ്രശ്നങ്ങളും സ്വന്തം ഹൃദയത്തിൽ ഒപ്പിയെടുത്ത്, ദിവ്യകാരുണ്യ ആരാധനയിൽ എല്ലാറ്റിനും പരിഹാരം കണ്ടെത്തിയ ക്രാന്തദർശിയായിരുന്നു പിതാവ്. സമൂഹത്തിനു വേണ്ടി തന്റെ ദൗത്യം തുടർന്നുകൊണ്ടു പോകുവാൻ ഒരു സന്യാസിനീ സമൂഹത്തെ സ്ഥാപിക്കുമ്പോൾ വരുംനാളുകളിലേയ്ക്ക് ദൈവമൊരുക്കിയ പാതവെട്ടിത്തെളിക്കുകയായിരുന്നു.
ജനങ്ങളെ ദുഃഖത്തിലാഴ്ത്തിയ എടത്വായിലെ കോളറ ബാധിത പ്രദേശങ്ങളിൽ, വി.കുർബാനയെ കാര്യങ്ങളിലും, ഹൃദയത്തിലും വഹിച്ചുകൊണ്ട് പിതാവുനടന്നുനീങ്ങിയപ്പോൾ കോളറ എന്ന മഹാമാരി നിർവീര്യമാക്കപ്പെട്ടു എന്നത് ചരിത്രത്തിൽ അവശേഷിക്കുന്ന യാഥാർഥ്യമാണ്. ഇന്ന് ബലിവേദികൾ ദൈവജനത്തിനു മുൻപിൽ അടക്കപെട്ടപ്പോൾ, ദൈവജനമില്ലാതെ ബലിയർപ്പിക്കപ്പെട്ടപ്പോൾ, ദിവ്യകാരുണ്യം ഹൃദയത്തിൽ വഹിച്ചുകൊണ്ട് നമുക്കും ചുറ്റുമുള്ളവർക്ക് സൗഖ്യവും സമാധാനവും നൽകാനുള്ള ആഹ്വാനമാണ് അഭിവന്ദ്യ കുര്യാളശേരി പിതാവിന്റെ സ്മരണ നമ്മിലുണർത്തുന്നത്. വിശുദ്ധ കുർബാനയിൽ ജീവിതസാക്ഷാത്കാരം കണ്ടെത്തിയ അദ്ദേഹം വിശുദ്ധ കുർബാനയുടെ ഒരുപാസകനായിരുന്നു എന്നതിൽ സംശയമില്ല.
പ്രതിബന്ധങ്ങളിലുംപ്രതികൂലസാഹചര്യങ്ങളിലും വിശുദ്ധ കുർബാനയാണെന്റെ ശക്തി എന്ന് ജീവിതം കൊണ്ടുതെളിയിച്ച പിതാവ് തന്റെ 52-Ɔο വയസിൽ ഇഹലോകവാസം വെടിയുമ്പോൾ അവശേഷിപ്പിച്ച് പോയത് ‘വിശുദ്ധ കുർബാനയ്ക്കുമുമ്പിൽ മാധ്യസ്ഥം വഹിക്കാൻ, ആ ചൈതന്യം ഏറ്റുവാങ്ങാൻ, സാക്ഷ്യമാവാനുള്ള’ വലിയ പാഠമാണ്.
ഇന്ന് കൊറോണാ മഹാമാരിയുടെ വേദനയിലും, ദുഖത്തിന്റെയും, മരണത്തിന്റെയും താഴ്വരയിലും ആയിരിക്കുമ്പോഴും; കഴിഞ്ഞ നൂറ്റാണ്ടുകളിൽ പലപ്പോഴായി കടന്നുവന്ന മഹാമാരികളെ നേരിട്ട്, മറ്റുള്ളവർക്കായി ജീവൻ വെടിഞ്ഞ വിശുദ്ധാത്മാക്കൾ ജീവിച്ചിരുന്ന ഈ മണ്ണിൽ ആയിരിക്കുമ്പോൾ നമ്മുടെ ജീവിതത്തിന്റെ – വിളിയുടെ – വിശുദ്ധിയുടെ വിവിധ തലങ്ങൾ നമുക്ക് മുൻപിൽ അനാവൃതമാക്കപ്പെടുന്നില്ലേ? ലോകം മുഴുവൻ നിർവചിക്കാനാവാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സുരക്ഷിത വലയമൊരുക്കി നമ്മെ കാത്തുപരിപാലിക്കുന്ന ദൈവീക പദ്ധതിയെ കാണാതിരിക്കാനാവുമോ? സമൂഹത്തിലേക്ക് മിഴി തുറക്കാൻ, അപരനിലേയ്ക്ക് കരം തുറക്കാൻ, സഹാനുഭൂതിയുടെ ഹൃദയമുണർത്താൻ ഇനിയും നീ വൈകരുതേ എന്നല്ലേ ഇതിന്റെ അർഥം!
വിശുദ്ധ കുർബാനയിൽ സർവവും സമർപ്പിച്ച, ദിവ്യകാരുണ്യ ആരാധനയിൽ ആത്മസാക്ഷാത്കാരം കണ്ടെത്തിയ ധന്യനായ മാർ തോമസ് കുര്യാളശേരി പിതാവിന്റെ അനുസ്മരണയ്ക്ക് മുൻപിൽ ലോകം മുഴുവനുവേണ്ടിയും മാധ്യസ്ഥം യാചിക്കുവാൻ ദിവ്യകാരുണ്യം നമ്മെ പ്രാപ്തരാക്കട്ടെ. അങ്ങനെ ഈ ദിനം കൂടുതൽ ധന്യമാവട്ടെ.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
ജോസ് മാർട്ടിൻ കൊച്ചി: പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യിൽ ജൂൺ…
This website uses cookies.
View Comments
Congrats to our beloved