Categories: Articles

ദൈവ സാന്നിധ്യ അനുഭവ തലത്തിലേക്ക് പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് എങ്ങനെ എത്തിച്ചേരാം

ദൈവ സാന്നിധ്യ അനുഭവ തലത്തിലേക്ക് പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് എങ്ങനെ എത്തിച്ചേരാം

ഫാ. ഷെറിൻ ഡൊമിനിക് സി.എം.

17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആധ്യാത്മിക രചയിതാവായിരുന്നു ഫ്രാൻസിസ് ഡി സാലസ്. ‘ഈശ്വര നിരത ജീവിതത്തിന് ഒരാമുഖം’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം നിരവധി പ്രായോഗിക പാഠങ്ങളിലൂടെ  ദൈനംദിന ജീവിതത്തിൽ ഒരു അല്മായ വിശ്വാസിക്ക് എപ്രകാരം ആധ്യാത്മിക ജീവിതം നേടിയെടുക്കാം എന്നു വിശദീകരിക്കുന്നുണ്ട്. ധാരാളം വിശ്വാസികൾ ഈ ഗ്രന്ഥത്തെ തങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ മാർഗ്ഗനിർദ്ദേശത്തിനായും സഹായത്തിനായും ആശ്രയിച്ചിരുന്നു.

പ്രാർത്ഥനക്കായി ഇരിക്കും മുൻപ് 4 പ്രായോഗിക കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് നിർദ്ദേശിക്കുന്നു.

1) ദൈവസാന്നിധ്യം സാർവത്രികമാണെന്ന സജീവവും അചഞ്ചലവുമായ തിരിച്ചറിവ്: അതായത് ദൈവം സർവ്വ വ്യാപിയാണെന്നും അവിടുത്തെ പാവന സാന്നിധ്യമില്ലാത്ത ഏതൊരു സ്ഥലമോ വസ്തുവോ ഇല്ലെന്നും എല്ലാറ്റിലും അവിടുത്തെ സാന്നിധ്യം ഉണ്ടെന്നും ഉള്ള ബോധ്യം ഉണ്ടാകണം. പക്ഷികളുടെ ചിറകുകൾ വായുവുമായി സദാ സമ്പർക്കം തുടരുന്നതുപോലെ നിങ്ങൾ എവിടെയൊക്കെ പോയാലും ദൈവസാന്നിധ്യം നിങ്ങളെ എപ്പോഴും എല്ലായിടവും കണ്ടെത്തും.

2)  ദൈവം നിങ്ങൾ ആയിരിക്കുന്ന സ്ഥലത്തു മാത്രമല്ല അതിലുപരി നിങ്ങളുടെ മനസിലും ഹൃദയത്തിലും പ്രത്യേകമായി സന്നിഹിതനാണ് എന്ന അവബോധം: അതായത്, അവിടുത്തെ സാന്നിധ്യം നിങ്ങളുടെ  ഹൃദയത്തെയും മനസിനെയും ജ്വലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നർത്ഥം.

3) മനുഷ്യ കുലത്തിൽ നിന്നും സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത യേശു ക്രിസ്തുവിന്റെ ചിന്തകളിൻ ആയിരിക്കുക: യേശു താഴേക്ക് മനുഷ്യകുലത്തെ മുഴുവനും പ്രത്യേകിച്ച് എല്ലാ ക്രിസ്ത്യാനികളെയും അതിലുപരി പ്രാർത്ഥിക്കുന്നവരെയും അവരുടെ പ്രവർത്തികളെയും നിരന്തരം വീക്ഷിക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം.

4) നിങ്ങളുടെ തന്നെ സാധാരണമായ ഭാവനാ വ്യാഖ്യാന രീതി: രക്ഷകന്റെ പാവന മനുഷ്യാവതാരം സങ്കല്പിച്ചുകൊണ്ട്, നിങ്ങളുടെ അരികത്തായി കാണുകയും കേൾക്കുകയും ചെയ്യുന്ന മറ്റേതൊരു കൂട്ടുകാരെയും പോലെ അവിടുന്നും നിങ്ങളുടെ അരികെയുണ്ട് എന്ന ബോധ്യത്തിൽ ആയിരിക്കുക.

വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പറയുന്നതനുസരിച്ച്, പ്രാർത്ഥനക്കായി ഒരുങ്ങുമ്പോൾ ഈ 4 രീതികളിൽ ഏതെങ്കിലും ഒരു രീതിയിലൂടെ നിങ്ങളെത്തന്നെ ദൈവ സാന്നിധ്യത്തിലേക്കു കൊണ്ടുവരാവുന്നതാണ്. എല്ലാ രീതിയും ഒരേ സമയം ഉപയോഗിക്കുന്നതിനു പകരം ഒരേ സമയം ഒരു രീതി മാത്രം പ്രയോജനപ്പെടുത്തുന്നതാവും ഏറെ പ്രായോഗികമെന്നും വിശുദ്ധൻ പറയുന്നുണ്ട്.

vox_editor

View Comments

  • പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീർത്ഥാടനംഎന്ന Fr. ജെൻസൻപുത്തൻപുരക്കലിന്റെ ലേഖനം വളരെ ആനുകാലിക പ്രസക്തി ഉള്ളതാണ് അച്ചനും ഇത് പ്രസ്തികരിച്ച vox on line news നും അഭിനന്ദനങ്ങൾ ഇതുപോലുള്ള ലേഖനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

10 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago