
അനിൽ ജോസഫ്
ബാലരാമപുരം: ദീപിക പത്രത്തിന്റെ ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്കുകള്‍ കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിഡ്സിന്റെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് കേരളത്തിലെ പത്ര മുത്തശ്ശിയായ ദീപികക്ക് വേണ്ടി ഈ മാതൃകാപരമായ പ്രവര്‍ത്തനം.
ദീപികക്ക് മാസ്ക്ക് ആവശ്യമുണ്ടെന്ന വിവരം കാത്തലിക് വോക്സിലൂടെയാണ് നിഡ്സ് പ്രവര്‍ത്തകനായ ശശിയെ അറിയിച്ചത്. തുടര്‍ന്ന് ബാലരാമപുരം നിഡ്സ് ആനിമേറ്റര്‍ ജസീന്തയുടെ നേതൃത്വത്തില്‍ യുദ്ധകാല അടിസ്ഥനത്തില്‍ മാസ്ക്കുകള്‍ വീടുകളില്‍ തുന്നിയെടുക്കുകയായിരുന്നു.
ദീപിക്ക് മാസ്ക്കുകള്‍ നല്‍കിയതില്‍ തിരുവനന്തപുരം സര്‍ക്കുലേഷന്‍ മാനേജര്‍ വര്‍ഗ്ഗീസ് നിഡ്സിനും ഫൊറോന വികാരി ഫാ.ഷൈജുദാസിനും നന്ദി അറിയിച്ചു. ദീപികയുടെ നെയ്യാറ്റിന്‍കര ഏര്യ മാനേജര്‍ രാജീവ് മാസ്ക്കുകള്‍ ഫൊറോന വികാരിയില്‍ നിന്നും ഏറ്റുവാങ്ങി. മേഖല ജോയിന്റ് കോ-ഓർഡിനേറ്റര്‍ സിസ്റ്റര്‍ നിര്‍മ്മല ജയിംസും പങ്കെടുത്തു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.