
ജോസ് മാർട്ടിൻ
ആലപ്പുഴ: കടലാക്രമണം അതിരൂക്ഷമായ ആലപ്പുഴ വിയാനി കടപ്പുറം ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ സന്ദർശിക്കുകയും, പ്രദേശത്തുള്ളവരുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഹെൽത്ത് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പിതാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടലാക്രമണ പ്രദേശത്ത് അടിയന്തരമായി കടൽഭിത്തി നിർമ്മാണമടക്കമുള്ള സംവിധാനങ്ങൾ നടപ്പിലാക്കുവാൻ ധനവകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുമായി നേരിട്ട് ബന്ധപ്പെടുമെന്നും പിതാവ് പറഞ്ഞു.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചതായി കെ.എൽ.സി.എ. രൂപതാ സമിതി ഭാരവാഹികൾ അറിയിച്ചു. നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങൾ അധിവസിക്കുന്ന 17-Ɔο വാർഡിൽ വാവക്കാട് പൊഴിയുടെ തെക്ക്ഭാഗത്ത് ഏകദേശം നൂറു മീറ്ററോളം നിലവിലുള്ള കടൽഭിത്തി മണ്ണിനടിയിലാണ്, നിലവിലുണ്ടായിരുന്നു 50 മീറ്റർ കരഭാഗം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിൽ പൂർണമായും കടലെടുത്തു. കടൽഭിത്തി സംരക്ഷണത്തിനായി വളർത്തിയിരുന്ന കാറ്റാടി മരങ്ങൾ കടാലാക്രമണത്തിൽ നഷ്ട്ടപ്പെട്ടുവെന്നും ജോൺ മരിയ വിയാനി ചർച്ച് വികാരി ഫാ.ഫ്രാൻസിസ് കൈതവളപ്പിൽ കാത്തലിക് വോസ്കിനോട് പറഞ്ഞു.
കെ.എൽ.സി.എ. ആലപ്പുഴ രൂപത ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, പ്രസിഡന്റ് ജോൺ ബ്രിട്ടോ, ഫാ.പോൾ ജെ.അറയ്ക്കൽ, സെന്റ് ജോൺ മരിയ വിയാനി ചർച്ച് വികാരി ഫാ.ഫ്രാൻസിസ് കൈതവളപ്പിൽ, സാബു വി.തോമസ്, തങ്കച്ചൻ തെക്കേ പാലക്കൽ, പീറ്റർ തയ്യിൽ, അലോഷ്യസ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.