
ജോസ് മാർട്ടിൻ
ഒറ്റമശ്ശേരി: കടലാക്രമണം അതിരൂക്ഷമായ ആലപ്പുഴയിലെ ഒറ്റമശ്ശേരിയിലെ കടലിന്റെ മക്കൾക്ക് താൽകാലികമായെങ്കിലും ആശ്വാസം പകർന്ന്, കടൽ ഭിത്തി നിർമാണത്തിന്റെ പ്രാരംഭ ജോലികളുടെ ഭാഗമായി കല്ലുകൾ എത്തി തുടങ്ങി. ആലപ്പുഴ രൂപതാ സോഷ്യൽ ആക്ഷൻ ടീമിന്റെയും, കെ.സി.വൈ.എം. ആലപ്പുഴ രൂപതാ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടന്നുവന്ന സമരങ്ങൾ വിജയം കണ്ടുതുടങ്ങുന്നു.
ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപൊഴിയിലിന്റെയും, ആലപ്പുഴ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെയും ശക്തമായ ഇടപെടലുകൾ ആണ് ഇതിന്റെ പിന്നിലുണ്ടെന്ന് സമര സമിതി പറയുന്നു. കാരണം, സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ കടലാക്രമണത്തിൽ ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കുന്ന ചെല്ലാനം, ഒറ്റമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ അരയൊപ്പം വെള്ളത്തിലൂടെ നടന്ന് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ ചെല്ലുകയു അവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത് മാധ്യമ ശ്രദ്ധയാകര്ഷിച്ചിരുന്നും.
കൂടാതെ, ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ തൽസമയം സർക്കാരിനെയും, ജില്ലാ ക്ളറ്ററേയും മാറ്റ് അധികാരികളെയും അറിയിക്കുകയും ചെയുന്നത്തിന് നിരതരമായി ശ്രദ്ധിച്ചിരുന്നു. അതുപോലെ തന്നെ, മെത്രാൻ വിളിച്ച് കൂട്ടിയ സർവകക്ഷിയോഗവും ഫലം കണ്ടിരുന്നു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.